മധുരമാണ്, പക്ഷെ
നിശബ്ദത
പേടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു,
അലറി വിളിച്ചു അകറ്റി നിർത്താൻ,
നോക്കിയപ്പോഴൊക്കെ,
അത് എന്റെ ശബ്ദത്തെയും,
വിഴുങ്ങി കളഞ്ഞു;
കണ്ണിമ ചിമ്മാതെ,
നോക്കി ഇരുന്നത് കൊണ്ടാവാം
ശൂന്യതയിൽ നിന്ന് ശൂന്യത,
തന്നെ വിരുന്നു വന്നത്
Wednesday, July 3, 2013
Friday, May 3, 2013
!!!
അക്ഷരങ്ങൾ കൂട്ടി വായിക്കാൻ,
തുടങ്ങിയ കാലം
വാക്കുകളൊക്കെ കനിവുള്ളവയായിരുന്നു
പിന്നെ വരികൾക്കിടയിൽ,
വായിച്ചു തുടങ്ങിയ തുകൊണ്ടാവാം,
നോവിക്കുന്ന വാക്കുകൾ
കണ്ടത്
എന്നിട്ടും നല്ലതൊക്കെ,
മുനയും മൂർച്ചയും ഇല്ലാത്തതൊക്കെ,
സ്നേഹത്തോടെ
ഞാൻ സൂക്ഷിച്ചു വച്ചു
പക്ഷെ ഇന്നലെ,
ഞാനന്വെഷിച്ചതു
നിന്റെ ജീവെനെടുക്കാനുള്ള വാക്കായിരുന്നു
ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഒന്ന്
ലോകത്തിലേറ്റവും നിസ്സഹായമായത് ,
നിന്റെ മരണമാണെന്ന് ,
വായിച്ചു നിർത്തിയിട്ടും
ഞാൻ പിന്നെയും അത് തന്നെ
തിരഞ്ഞു
ഇപ്പോഴും ആ വരികൾക്കിടയിൽ,
വിഷം കുത്തിവച്ച് നിശ് ചലമാക്കിയ,
നിന്റെ ഹൃദയത്തിൽ നിന്നോഴുകിയ
ചോര പടർന്നിരിക്കുന്നു
എനിക്കറിയാം അതുചിലപ്പോൾ
എന്റെ കാഴ്ചയെ തന്നെ മറച്ചേക്കാമെന്ന്
20 April 13
തുടങ്ങിയ കാലം
വാക്കുകളൊക്കെ കനിവുള്ളവയായിരുന്നു
പിന്നെ വരികൾക്കിടയിൽ,
വായിച്ചു തുടങ്ങിയ തുകൊണ്ടാവാം,
നോവിക്കുന്ന വാക്കുകൾ
കണ്ടത്
എന്നിട്ടും നല്ലതൊക്കെ,
മുനയും മൂർച്ചയും ഇല്ലാത്തതൊക്കെ,
സ്നേഹത്തോടെ
ഞാൻ സൂക്ഷിച്ചു വച്ചു
പക്ഷെ ഇന്നലെ,
ഞാനന്വെഷിച്ചതു
നിന്റെ ജീവെനെടുക്കാനുള്ള വാക്കായിരുന്നു
ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത ഒന്ന്
ലോകത്തിലേറ്റവും നിസ്സഹായമായത് ,
നിന്റെ മരണമാണെന്ന് ,
വായിച്ചു നിർത്തിയിട്ടും
ഞാൻ പിന്നെയും അത് തന്നെ
തിരഞ്ഞു
ഇപ്പോഴും ആ വരികൾക്കിടയിൽ,
വിഷം കുത്തിവച്ച് നിശ് ചലമാക്കിയ,
നിന്റെ ഹൃദയത്തിൽ നിന്നോഴുകിയ
ചോര പടർന്നിരിക്കുന്നു
എനിക്കറിയാം അതുചിലപ്പോൾ
എന്റെ കാഴ്ചയെ തന്നെ മറച്ചേക്കാമെന്ന്
20 April 13
Thursday, May 2, 2013
ഇല്ലാത്ത പ്രൊഫൈൽ
ഇന്നലെയാണ് ചിത്തിരവിലാസത്തിലെ ആഞ്ഞിലി മരം ഫെയ്സ്ബുക്കിനു
കുറുകെ വീണത്.
ഫോട്ടോ പോസ്റ്റ് ചെയ്ത ഞങ്ങള്‍ടെ 7 അം ക്ലാസ്കാരി സുജാകുമാരിക്ക് നന്ദി, നീ ഇപ്പോഴും സ്കൂളിന് പിറകിലെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞതില്‍ അസൂയയും
ചെമ്മണ്ണ്‍ പാതക്കപ്പുറവും ഇപ്പുറവും ഇരട്ടകുട്ടികളെപ്പോലെ രണ്ടു സ്കൂളുകൾ, ഒന്ന് പ്രൈമറിയും മറ്റതു അപ്പർ പ്രൈമറിയും.അപ്പർ പ്രൈമറി മംഗലത്ത് പരമേശ്വരൻപിള്ളയുടെതും മറ്റത് സർക്കാർവകയും പ്രൈമറിയുടെ മുറ്റത്ത് റോഡിനോട് ചേർന്ന് വലിയ രണ്ടു മാവുകളുണ്ടായിരുന്നു ,പക്ഷെ രണ്ടിലും മാങ്ങപിടിച്ചതായി ഓർക്കുന്നില്ല.
അപ്പർ പ്രൈമറിയുടെ 7-അം ക്ലാസിനുപിറകിലാണ് ഈ വലിയ ആഞ്ഞിലി മരം നിന്നിരുന്നത്
പാവം ആഞ്ഞിലിമരം മഴക്കോളും കാറ്റും വന്ന എത്രെയോ വൈകുന്നേരങ്ങളില്‍ ഞങ്ങളേ ഒരുപാട് സഹായിച്ചിരിക്കുന്നു. അത് വീഴുമെന്നോര്‍ത്തു 7 -അം ക്ലാസ്സു അന്നൊക്കെ ഒരുപാട് ദിവസങ്ങളിൽ നേരത്തെ വിട്ടിരിക്കുന്നു
എന്നും ഇങ്ങനെ ഒരു ഭീഷണിയായി നിക്കാന്‍ ആഞ്ഞിലിമരത്തിനാകണേന്ന് ഞങ്ങളെപ്പോലെ എല്ലാ തലമുറയിലെയും കുട്ടികൾ പ്രാര്‍ത്ഥിച്ചത് കൊണ്ടാവാം പാവത്തിന് ഇത്രേം ആയുസ്സ് കിട്ടിയത്. പിന്നെ കോടതിയിൽ പിള്ളയും മകനും തമ്മിൽ ഇപ്പോഴും നിലനില്ക്കുന്ന സ്വത്ത് തർക്കങ്ങളും
അന്ന് 7 ലുണ്ടായിരുന്ന 32 പേരിൽ ഞാനുൾപ്പടെ 31 പേരും ആഞ്ഞിലിയുടെ
ഫോട്ടോയ്ക്ക് കീഴെ കമൻറ് ചെയ്തും കണ്ണീർവാർത്തും ഹാജർവച്ചു
ഞാൻ പേരുകളില്‍ കണ്ണോടിച്ചു, ആരോ ഒരാള്‍ കുറവ്
32 ല്‍ ഒന്ന് കുറഞ്ഞതിന്റെ ഭാരം, ഏപ്രിൽ മെയ് മാസങ്ങളിൽ ചക്ക തൂങ്ങി ഭാരം കൊണ്ട ആഞ്ഞിലിയുടെ ചില്ലപോലെ എന്റെനെഞ്ചിൽ കനപ്പെട്ടു കിടന്നു.
അന്നുരാത്രി ഞാൻ ആഞ്ഞിലിയേം 7 ആം ക്ലാസ്സിനേയും സ്വപ്നം കണ്ടു.
സുധാകരൻ മാഷ് ലീവായതിനാല്‍ അന്നു കണക്കിന്റെ പീരിയിഡിൽ സംസ്കൃതം ടീച്ചര്‍ സാവിത്രി അന്തര്‍ജ്ജനം ആണ് വന്നത്
അന്ന് ഞങ്ങള്‍ ഹിന്ദു കുട്ടികള്‍ സംസ്കൃതവും മുസ്ലീം കുട്ടികള്‍ അറബും പഠിച്ചിരുന്നു, ഈ വിഷയങ്ങള്‍ ഞങ്ങളെ എന്തിനാണ് പഠിപ്പിച്ചിരുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല , ഇതിനൊക്കെ അന്ന് എന്തെഴുതിയാലും ഞങ്ങൾ ജയിക്കുകയും ചെയ്തിരുന്നു. ആറ്റിനക്കരെ നിന്ന് വന്ന ക്രിസ്ത്യൻ കുട്ടികളാകട്ടെ അവർക്ക് പഠിക്കാൻ ഒന്നുമില്ലന്നോർത്തു വേവലാതിപ്പെടാതെ അറബിലേക്കോ സംസ്കൃതത്തിലെക്കോ പോയിരുന്നു
മാറിയ കാലത്തിൽ ബഷീര്‍ മാഷ് ചരിത്രവും സാവിത്രി അന്തര്‍ജ്ജനം മലയാളവും പഠിപ്പിച്ചു സ്വന്തം ജോലി നിലനിർത്തിപ്പോന്നു
സാവിത്രി ടീച്ചര്‍, ബ്രഹ്മാവിന്റെ പത്ത് പുത്രന്മാരിൽ ഒരാളായ യക്ഷപ്രജാപതി പണ്ട് യാഗം നടത്തിയ കഥ പറയുന്ന അവസാന പീരിഡിലാണ് പിന്നില്‍ നിന്ന് റഫീക്ക് അലറിയത്
"അള്ളോ ആഞ്ഞിലിമരം വീഴുന്നെ !!"
പിന്നെ ആരും ഒന്നും നോക്കിയില്ല എല്ലാരും ഓടി, റോഡിനപ്പുറത്തെ മാവിന്‍ ചോട്ടിലെത്തിയിട്ടെ നിന്നുള്ളൂ
എല്ലാവരും മാവിന്‍ ചോട്ടില്‍ എത്തിയപ്പോഴാണ് സാവിത്രി ടീച്ചര്‍ എണ്ണിയത്
ആരോ ഒരാള്‍ കുറവ്,എന്റെ ദൈവമേ അതാരാണ്
വിഷ്ണുവർധൻ ഓഫീസി റൂമിലേക്കോടി ഹാജര്‍ ബൂക്കെടുക്കാന്‍
ഞാനും ടീച്ചറും നിങ്ങളും ഒക്കെ എണ്ണി, ആരാണ് കുറവ് ?
ബ്രൌണ്‍ പേപ്പറിൽ പൊതിഞ്ഞ നീളൻ ഹാജർബുക്കിനെ ഭവ്യതയോടെ കൊണ്ട് വരുമ്പോഴേക്കും റസിയ അലറി വിളിച്ചു
"അള്ളോ നജീബിനെ കാണാനില്ലേ"
"നജീബേ ................... " റസിയക്കൊപ്പം 7 അം ക്ലാസ്സുമുഴുവൻ അലറി
മിക്കപ്പോഴും അവൻ വിളികേൾക്കാറില്ല, എവിടെയെങ്കിലും ദിവാസ്വൊപ്നവും കണ്ടിരുന്നുകൊള്ളും
ആഞ്ഞിലി മരം വീഴുന്നെന്നു റഫീക്ക് വിളിച്ചു പറഞ്ഞതും അവന്‍ കേട്ടിട്ടുണ്ടാവില്ല
റസിയ മാത്രം വീണ്ടും അലറിവിളിച്ചു "നജീബേ ..............................."
ഞാന്‍ ഞെട്ടിയുണര്‍ന്നു
ഫെയ്സ്ബൂക്കിലെ ഫോട്ടോക്ക് കീഴെ പരതുമ്പോള്‍ റസിയയുടെ നിലവിളി കാതിൽ മുഴങ്ങി
ശരിയാണ് നജീബ് മാത്രം ഇല്ല
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല, ഇത്രെനാളും നിന്നെ മറന്നു പോയല്ലോ എന്നോർത്ത് സങ്കടപ്പെട്ടു
18 വർഷങ്ങൾ ഒരിക്കൽ പോലും, നിന്നെ ഞാൻ ഓർത്തിട്ടേ ഇല്ല
ആഞ്ഞിലി മരം വീണെന്ന് അന്ന് റഫീക്ക് വിളിച്ചു പറഞ്ഞപ്പോൾ, 7 അം ക്ലാസ്സ് ആകെ അത് വിശ്വസിച്ചു ഇറങ്ങിയോടിയപ്പോൾ ആ മരം ചതിക്കില്ലന്നു ഉള്ളാലെ പറഞ്ഞു, മരം വീണിട്ടില്ലെന്നു ഞങ്ങളോട് പറയാൻ വന്ന ചങ്ങാതീ .........ഞങ്ങളൊക്കെ നിന്നെ എങ്ങനെ മറന്നു ?
ഏതായാലും അതിനു ശേഷം വിചിത്രമായ ഒരുത്തരവാണ് ബഷീർ മാഷ് കൊണ്ടുവന്നത്, ആഞ്ഞിലിയുടെ ചുവട്ടിൽ ഇനി ആരും മൂത്രം ഒഴിക്കരുത്, ആണ്‍ കുട്ടികൾ ആഞ്ഞിലിയുടെ ചുവട്ടിൽ മൂത്രം ഒഴിച്ച് മണ്ണ് നനഞ്ഞ് ചുവടിളകി അത് വീണേക്കാം !!
നജീബ് ഒഴികെ മാറ്റാരും ബഷീർ മാഷ് പറഞ്ഞത് അനുസരിച്ചില്ല, എന്നത്തെയും പോലെ പിന്നെയുള്ള ദിവസങ്ങളിലും ഞങ്ങൾ ആഞ്ഞിലിക്ക് ചുറ്റും തന്നെ കാര്യം സാധിച്ചു
അന്നുരാത്രി ഞാൻ അവനു വേണ്ടി ഫെയ്സ് ബുക്കിൽ ഒരു അക്കൗണ്ട് തുറന്നു,
എന്നിട്ട് ആഞ്ഞിലിക്കു കീഴെ അവൻറെ വകചരമ കുറിപ്പെഴുതി
പിന്നെ സുഖമായി ഉറങ്ങി
ആഴ്ച ഒന്നുകഴിഞ്ഞാണ് ഞാൻ നജീബിന്റെ അക്കൗണ്ട്, ഒരു കൗതുകത്തിനെന്നപൊലെ തുറന്നു നോക്കിയത്, ഒരുപാടുപേർ നിന്റെ സുഖം അന്വേഷിക്കുമെന്നും നീ വീണ്ടും ജീവിച്ചോ എന്നുപോലും ചോദിക്കുമെന്നും കരുതിയ എനിക്ക് തെറ്റി,
നിന്റെ പേജിൽ സുഖന്വേഷണങ്ങളും ഫ്രെണ്ട്സ് റിക്വെസ്റ്റും ഇല്ല.
വെള്ളയും നീലയും കലർത്തിയ പേജിൽ തിളങ്ങി നിൽക്കുന്നവർ നിന്നെ കണ്ടിട്ടും കണ്ടില്ലാന്നു നടിച്ചു (നിന്നെ മാത്രം അല്ല മിക്കപ്പോഴും അവരെല്ലാം പരസ്പരം അങ്ങനെ ആണ്, കണ്ടാൽ കൂടി മിണ്ടാറില്ല)
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ നജീബിനെ മറന്നു, അല്ലെങ്കിൽ തന്നെ അത്രെക്കു തിരക്കായിരുന്നു. തിരച്ചു പോകും മുൻപെ എനിക്കെന്തൊക്കെ തീർക്കാനുണ്ട്?
നല്ലൊരു വാടകക്കാരനെ കണ്ടുപിടിക്കണം ഇനി ഈ വീട് ഇങ്ങനെ അടച്ചിടെണ്ട
പറമ്പിലെ റബ്ബർ ഒക്കെ വെട്ടികളയണം, ഇനി യുള്ള കാലം വല്ല തെങ്ങോ മാവോ വയ്ക്കണം.
തിന്നാൻ കൊള്ളാവുന്ന വല്ലതും പറമ്പിൽ നാട്ടു പിടിപ്പിക്കണം ഇനി വരുമ്പോഴേക്കെങ്കിലും അവയൊക്കെ കായ്ചിട്ടുണ്ടാവട്ടെ
ഓരോന്നോർത്തു ലാപ്ടോപ് എടുത്തപ്പോൾ ഞാൻ അറിയാതെ നിന്റെ അക്കൗണ്ടിലേക്ക് കയറിപ്പോയി.
നിനക്കൊരു ഫ്രണ്ട്സ് റിക്വെസ്റ്റും പിന്നെ പ്രൈവറ്റ് മെസ്സേജും നിൻറെ സുഖ വിവരം അന്ന്വേഷിക്കുന്ന മെസ്സേജിന്റെ അവസാനം അവൾ ഇങ്ങനെ എഴുതിയിരുന്നു,
"ഇത് നീയല്ലാന്നു എനിക്കറിയാം എന്നാലും ഞാൻ വിശ്വസിച്ചോട്ടെ ഇത് നീ തന്നെയാണെന്ന്"
ദൈവമേ റസിയ, മൊഞ്ചുള്ള പെണ്ണ് , ഏഴിലും പിന്നെ ലക്ഷ്മി വിലാസത്തിലും എന്നെ കൊതിപ്പിച്ചു നടന്നവൾ, അവൾക്കു നിന്നോട് പ്രണയം ആയിരുന്നോ !!
വീട്ടിലും പിന്നെ മൊബൈലിലും ഇന്റർനെറ്റ് ഉണ്ടായിട്ടും ഞാൻ പാലത്തിന്റടുത്തെ അക്ഷയസെന്ററിൽ പോയി എനിക്കറിയാമായിരുന്നു റസിയാ അവിടെ ആണെന്ന്
അന്നുരാത്രി അവൾ നജീബിന്റെ ചാറ്റ് വിൻഡോയിൽ ഇങ്ങനെ കുറിച്ചു
"നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആ ജയകൃഷ്ണൻ ഇല്ലേ പഠിപ്പിസ്റ്റ്, ഓർമയില്ലേ നിനക്ക്?
നീ മരിച്ചപ്പോൾ നമ്മുടെ ക്ലാസിനു വേണ്ടി റീത്ത് വച്ചെ ആ തടിയൻ ?
അവനിന്ന് അക്ഷയ സെന്റെറിൽ വന്നിരുന്നു, ആ അമേരിക്കകാരന്റെ വീട്ടിൽ ഇന്റർനെറ്റ് ഇല്ലാന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വോസിക്കുവോ ?
എന്നെ കാണാൻ തന്നെയാ വന്നെ, വായിനോക്കി, ഇപ്പോഴും പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെയാ നോക്കുന്നെ !!
ഞാൻ പറഞ്ഞു വന്നത് അതല്ല, നീയും ഇപ്പൊ അവന്റെ അത്രേം ആയിട്ടുണ്ടാവും അല്ലെ? "
അയ്യേ അവൾ എന്നെ പറ്റി പറഞ്ഞ കേട്ടില്ലേ, ചമ്മൽ തോന്നിയെങ്കിലും അവസാനം വായിച്ചപ്പോൾ എനിക്ക് സങ്കടം തോന്നി, ഇപ്പൊ നജീബു വളർന്നു എൻറെയത്ര ആയിട്ടുണ്ടാവുമോ ?
"പിന്നൊരു ദിവസം അവളെഴുതി, ഇന്ന് സുധാകരൻ മാഷടെ അനുസ്മരണം ആയിരുന്നു, പാലത്തിന്റെ താഴത്തെ പറമ്പിൽ സമ്മേളനം ഉണ്ടായിരുന്നു.
എല്ലാവരും മാഷെ കുറിച്ച് നല്ലത് പറഞ്ഞു, മാഷ് കാരണം മരിച്ച നിന്നെ പറ്റി ആരുംഓർത്തതും കൂടിയില്ല ..........................
നീ വിഷമിക്കേണ്ട നിന്നെയോർക്കാൻ ഞാനുണ്ട് "
ഉച്ചക്ക് ശേഷം മഴ തകർത്തു പെയ്ത ഒരു ദിവസം ആണ് സുധാകരൻ മാഷ് നജീബിനെ 7 -അം ക്ലാസിനു പുറത്ത് നിർത്തിയത്, അവൻ മലയാളം പുസ്തകം കൊണ്ടുവരാത്തതിനു
അവനു പുസ്തകം ഉണ്ടായിരുന്നോ എന്ന് പുറത്ത് നിർത്തും മുൻപേ മാഷിന് ഒന്നന്വേഷിക്കാമായിരുന്നു എന്നെനിക്കിപ്പോൾ തോന്നുന്നു.
തകർത്തുപെയ്യുന്ന മഴയെ കുറെ നേരം നോക്കി നിന്നിട്ട് അവൻ അതിലൂടെ ഇറങ്ങിപ്പോകുന്നത് ഞങ്ങളെല്ലാം കണ്ടതാണ്
പിന്നെ അന്ന് അവസാന പീരിഡ് തുടങ്ങും മുൻപേ ആണ് അറിഞ്ഞത് നജീബു പള്ളിക്കൽ ആറിൽ പാലത്തിന്റെ കീഴെ കക്കാവരാൻ ഇറങ്ങിയപ്പോൾ ചേറിൽ പൂണ്ടുപോയെന്നും,മരിച്ചെന്നും
ഞാനായിരുന്നു വിലാപ യാത്രയുടെ മുന്നിൽ റീത്തുമായി നിന്നത്
പിന്നീടുള്ള ദിവസങ്ങളിൽ റസിയയുടെ നാട്ടു വിശേഷം പറച്ചിലും കുടുംബ പുരാണങ്ങളും ഒന്നും അല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല
ഇതുവരെ മറുപടി ഒന്നും എഴുതിയിട്ടില്ലെങ്കിലും അവൾ എന്നും ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.
നാളെ ഞാൻ മടങ്ങിപ്പോവുകയാണ്, ഇനി രണ്ടു കൊല്ലം കഴിഞ്ഞേ മടക്കം ഉണ്ടാവുള്ളൂ അതീ മണ്ണിലേക്ക് തന്നെ ആകണം എന്നുറച്ച് എല്ലാം പെറുക്കി അടുക്കി വച്ച് കഴിയുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.
അന്നുരാത്രി നജീബിന്റെ ഫേസ്ബുക്കിൽ റസിയ ഇങ്ങനെ എഴുതിയിരുന്നു
"നജീബെ ഇനി നിനക്കിങ്ങനെ മെസ്സേജ് അയക്കാൻ ഞാൻ വരലുണ്ടാവില്ല, ബഷീറിക്ക പറയുന്നത് ഞാനിനി അക്ഷയ സെന്ററിൽ പോകേണ്ടാന്നു, നമ്മുടെ നാട്ടിലും ഇന്റർനെറ്റ് ഒക്കെ നിർത്തണം എന്നാണത്രേ അവരുടെ പാർട്ടി പറയുന്നത്,അതാണുപോലും എല്ലാത്തിനും കുഴപ്പം..............എന്ത് കുഴപ്പം എനിക്കറിയില്ല"
അവൾ തുടർന്നു പക്ഷെ,മുഴുവൻ വായിക്കാൻ എനിക്ക് തോന്നിയില്ല തല ചുറ്റും പോലെ
ഇനി നിനക്ക് പ്രൈവറ്റ് മെസ്സജ് കളും കമന്റ് കളും അയക്കാൻ അവൾ വരില്ല
എനിക്കെന്തോ എന്റെ പ്രണയം നഷ്ടമായപോലെ തോന്നി,
ഞാൻ വഴിയിലേക്കിറങ്ങി നടന്നു, ഞങ്ങൾ ഈ വഴിയെ, വഴി എന്നല്ല വിളിക്കാറ് തോടെന്നാണ് , മഴപെയ്താൽ അതിലൂടെ വെള്ളം ഒഴുകും പിന്നെ മഴക്കാലം തീരും വരെയും അത് ഒരു ചെറിയ തോട് ആണ്, അതിന്റെ രണ്ടു വശവുമുള്ള ഉയർന്ന പറമ്പുകളിൽ നിറയെ മരങ്ങൾ വളർന്ന് നിന്നിരുന്നു, തോട് തുടങ്ങിന്നടത്ത് ഒരുകൂട്ടം മഞ്ഞമുളകൾ , കിളിമരം, വളരെ പൊക്കത്തിൽ ഒരുമഞ്ചാടി ഇരുട്ട് മൂടിയ തോട് ചെന്നെത്തുന്നത് സ്കൂളിലേക്ക് പോകുന്ന പഴയ ചെമ്മണ്ണ്‍ പാതയിലാണ്, ആ വഴി ഒക്കെ ഇപ്പോൾ ടാർ ഇട്ടിരിക്കുന്നു,
സ്കൂളുകൾക്കിടയിൽ മതിൽ കെട്ടി തിരിച്ചിരിക്കുന്നു, മാവുകൾ രണ്ടും ഇപ്പോഴും ഉണ്ട്, അടുത്തിടെ സർക്കാർ നഷ്ടത്തിൽ പ്രവർത്തിക്കുന്നതെന്നു വിശേഷിപ്പിച്ച പാവം സ്കൂളുകളുടെ മ്ലാനത കൾക്കിടയിൽ കൂടി ആ വഴി പാലത്തിലേക്ക് ചെന്ന് ചേരുന്നു അവിടെ പള്ളിക്കൽ ആറ് ഇപ്പോൾ വീതി കുറഞ്ഞു ഒഴുക്ക് നിലച്ചു കിടക്കുന്നു, പഴയ പ്രൗഡിയുടെ അടയാളം പോലും ഇല്ല.ഇവിടെയാണ് നജീബു മുങ്ങി മരിച്ചതെന്നു പോലും വിശൊസിക്കാൻ പ്രയാസം.
ഈവഴി പാലത്തിൽ വന്നു ചേരുന്നിടത്താണ്, സുധാകരൻ മാഷ് ബസിടിച്ച് മരിച്ചത്
ഞാൻ പാലത്തിൽ കയറിയതും നിനച്ചിരിക്കാതെ എങ്ങു നിന്നില്ലാതൊരു മഴവന്നു.
ഈ വേനലിൽ എവിടെ നിന്നാണിങ്ങനൊരു മഴ ? എൻറെ മേലേക്ക് മഴ കോരിചൊരിയുമ്പോൾ , ഞാൻ തണുത്തു വിറക്കാൻ തുടങ്ങിയിരിക്കുന്നു,പാലത്തിൻറെ കൈവരിയിൽ മുറുക്കെ പിടിച്ചിട്ടും താഴേക്ക് വീണുപോകുമോ എന്ന് തോന്നി.
മിന്നലിൽ ആറ്റിലെ വെള്ളം തിളങ്ങുമ്പോൾ ഞാൻ കണ്ടു , എൻറെ ചങ്ങാതി നീ മുങ്ങിമരിച്ചയിടത്ത്, ആറിന്റെ അടിത്തട്ടിളക്കി ഒരുകൂട്ടം കക്കകൾ
ഇവിടെ എവിടെയോ നീയുണ്ട് , സോഷ്യൽ നെറ്റ്‌വർക്കിൻറെ ദൂരത്തോന്നും അല്ല കൈക്കുമ്പിളിൽ വാരിയെടുക്കാവുന്നത്ര അടുത്ത്.
മഴയിൽ കുതിർന്നു ഞാൻ നിൽക്കുമ്പോൾ, റസിയ ഇന്റർനെറ്റ് നിഷേധിച്ച
അവളുടെഭർത്താവിന്റെ രാഷ്ട്രീയത്തോടു പോലും പരിഭവം ഇല്ലാതെ,
നജീബുണ്ടായിരുന്നെങ്കിൽ അവൾക്കു കിട്ടിയേക്കാമായിരുന്ന നല്ല കാലത്തെ താലോലിച്ചു മഴകൊടുത്ത തണുപ്പിലേക്ക് ചുരുണ്ട് കയറി.
കുറുകെ വീണത്.
ഫോട്ടോ പോസ്റ്റ് ചെയ്ത ഞങ്ങള്‍ടെ 7 അം ക്ലാസ്കാരി സുജാകുമാരിക്ക് നന്ദി, നീ ഇപ്പോഴും സ്കൂളിന് പിറകിലെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞതില്‍ അസൂയയും
ചെമ്മണ്ണ്‍ പാതക്കപ്പുറവും ഇപ്പുറവും ഇരട്ടകുട്ടികളെപ്പോലെ രണ്ടു സ്കൂളുകൾ, ഒന്ന് പ്രൈമറിയും മറ്റതു അപ്പർ പ്രൈമറിയും.അപ്പർ പ്രൈമറി മംഗലത്ത് പരമേശ്വരൻപിള്ളയുടെതും മറ്റത് സർക്കാർവകയും പ്രൈമറിയുടെ മുറ്റത്ത് റോഡിനോട് ചേർന്ന് വലിയ രണ്ടു മാവുകളുണ്ടായിരുന്നു ,പക്ഷെ രണ്ടിലും മാങ്ങപിടിച്ചതായി ഓർക്കുന്നില്ല.
അപ്പർ പ്രൈമറിയുടെ 7-അം ക്ലാസിനുപിറകിലാണ് ഈ വലിയ ആഞ്ഞിലി മരം നിന്നിരുന്നത്
പാവം ആഞ്ഞിലിമരം മഴക്കോളും കാറ്റും വന്ന എത്രെയോ വൈകുന്നേരങ്ങളില്‍ ഞങ്ങളേ ഒരുപാട് സഹായിച്ചിരിക്കുന്നു. അത് വീഴുമെന്നോര്‍ത്തു 7 -അം ക്ലാസ്സു അന്നൊക്കെ ഒരുപാട് ദിവസങ്ങളിൽ നേരത്തെ വിട്ടിരിക്കുന്നു
എന്നും ഇങ്ങനെ ഒരു ഭീഷണിയായി നിക്കാന്‍ ആഞ്ഞിലിമരത്തിനാകണേന്ന് ഞങ്ങളെപ്പോലെ എല്ലാ തലമുറയിലെയും കുട്ടികൾ പ്രാര്‍ത്ഥിച്ചത് കൊണ്ടാവാം പാവത്തിന് ഇത്രേം ആയുസ്സ് കിട്ടിയത്. പിന്നെ കോടതിയിൽ പിള്ളയും മകനും തമ്മിൽ ഇപ്പോഴും നിലനില്ക്കുന്ന സ്വത്ത് തർക്കങ്ങളും
അന്ന് 7 ലുണ്ടായിരുന്ന 32 പേരിൽ ഞാനുൾപ്പടെ 31 പേരും ആഞ്ഞിലിയുടെ
ഫോട്ടോയ്ക്ക് കീഴെ കമൻറ് ചെയ്തും കണ്ണീർവാർത്തും ഹാജർവച്ചു
ഞാൻ പേരുകളില്‍ കണ്ണോടിച്ചു, ആരോ ഒരാള്‍ കുറവ്
32 ല്‍ ഒന്ന് കുറഞ്ഞതിന്റെ ഭാരം, ഏപ്രിൽ മെയ് മാസങ്ങളിൽ ചക്ക തൂങ്ങി ഭാരം കൊണ്ട ആഞ്ഞിലിയുടെ ചില്ലപോലെ എന്റെനെഞ്ചിൽ കനപ്പെട്ടു കിടന്നു.
അന്നുരാത്രി ഞാൻ ആഞ്ഞിലിയേം 7 ആം ക്ലാസ്സിനേയും സ്വപ്നം കണ്ടു.
സുധാകരൻ മാഷ് ലീവായതിനാല്‍ അന്നു കണക്കിന്റെ പീരിയിഡിൽ സംസ്കൃതം ടീച്ചര്‍ സാവിത്രി അന്തര്‍ജ്ജനം ആണ് വന്നത്
അന്ന് ഞങ്ങള്‍ ഹിന്ദു കുട്ടികള്‍ സംസ്കൃതവും മുസ്ലീം കുട്ടികള്‍ അറബും പഠിച്ചിരുന്നു, ഈ വിഷയങ്ങള്‍ ഞങ്ങളെ എന്തിനാണ് പഠിപ്പിച്ചിരുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല , ഇതിനൊക്കെ അന്ന് എന്തെഴുതിയാലും ഞങ്ങൾ ജയിക്കുകയും ചെയ്തിരുന്നു. ആറ്റിനക്കരെ നിന്ന് വന്ന ക്രിസ്ത്യൻ കുട്ടികളാകട്ടെ അവർക്ക് പഠിക്കാൻ ഒന്നുമില്ലന്നോർത്തു വേവലാതിപ്പെടാതെ അറബിലേക്കോ സംസ്കൃതത്തിലെക്കോ പോയിരുന്നു
മാറിയ കാലത്തിൽ ബഷീര്‍ മാഷ് ചരിത്രവും സാവിത്രി അന്തര്‍ജ്ജനം മലയാളവും പഠിപ്പിച്ചു സ്വന്തം ജോലി നിലനിർത്തിപ്പോന്നു
സാവിത്രി ടീച്ചര്‍, ബ്രഹ്മാവിന്റെ പത്ത് പുത്രന്മാരിൽ ഒരാളായ യക്ഷപ്രജാപതി പണ്ട് യാഗം നടത്തിയ കഥ പറയുന്ന അവസാന പീരിഡിലാണ് പിന്നില്‍ നിന്ന് റഫീക്ക് അലറിയത്
"അള്ളോ ആഞ്ഞിലിമരം വീഴുന്നെ !!"
പിന്നെ ആരും ഒന്നും നോക്കിയില്ല എല്ലാരും ഓടി, റോഡിനപ്പുറത്തെ മാവിന്‍ ചോട്ടിലെത്തിയിട്ടെ നിന്നുള്ളൂ
എല്ലാവരും മാവിന്‍ ചോട്ടില്‍ എത്തിയപ്പോഴാണ് സാവിത്രി ടീച്ചര്‍ എണ്ണിയത്
ആരോ ഒരാള്‍ കുറവ്,എന്റെ ദൈവമേ അതാരാണ്
വിഷ്ണുവർധൻ ഓഫീസി റൂമിലേക്കോടി ഹാജര്‍ ബൂക്കെടുക്കാന്‍
ഞാനും ടീച്ചറും നിങ്ങളും ഒക്കെ എണ്ണി, ആരാണ് കുറവ് ?
ബ്രൌണ്‍ പേപ്പറിൽ പൊതിഞ്ഞ നീളൻ ഹാജർബുക്കിനെ ഭവ്യതയോടെ കൊണ്ട് വരുമ്പോഴേക്കും റസിയ അലറി വിളിച്ചു
"അള്ളോ നജീബിനെ കാണാനില്ലേ"
"നജീബേ ................... " റസിയക്കൊപ്പം 7 അം ക്ലാസ്സുമുഴുവൻ അലറി
മിക്കപ്പോഴും അവൻ വിളികേൾക്കാറില്ല, എവിടെയെങ്കിലും ദിവാസ്വൊപ്നവും കണ്ടിരുന്നുകൊള്ളും
ആഞ്ഞിലി മരം വീഴുന്നെന്നു റഫീക്ക് വിളിച്ചു പറഞ്ഞതും അവന്‍ കേട്ടിട്ടുണ്ടാവില്ല
റസിയ മാത്രം വീണ്ടും അലറിവിളിച്ചു "നജീബേ ..............................."
ഞാന്‍ ഞെട്ടിയുണര്‍ന്നു
ഫെയ്സ്ബൂക്കിലെ ഫോട്ടോക്ക് കീഴെ പരതുമ്പോള്‍ റസിയയുടെ നിലവിളി കാതിൽ മുഴങ്ങി
ശരിയാണ് നജീബ് മാത്രം ഇല്ല
അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല, ഇത്രെനാളും നിന്നെ മറന്നു പോയല്ലോ എന്നോർത്ത് സങ്കടപ്പെട്ടു
18 വർഷങ്ങൾ ഒരിക്കൽ പോലും, നിന്നെ ഞാൻ ഓർത്തിട്ടേ ഇല്ല
ആഞ്ഞിലി മരം വീണെന്ന് അന്ന് റഫീക്ക് വിളിച്ചു പറഞ്ഞപ്പോൾ, 7 അം ക്ലാസ്സ് ആകെ അത് വിശ്വസിച്ചു ഇറങ്ങിയോടിയപ്പോൾ ആ മരം ചതിക്കില്ലന്നു ഉള്ളാലെ പറഞ്ഞു, മരം വീണിട്ടില്ലെന്നു ഞങ്ങളോട് പറയാൻ വന്ന ചങ്ങാതീ .........ഞങ്ങളൊക്കെ നിന്നെ എങ്ങനെ മറന്നു ?
ഏതായാലും അതിനു ശേഷം വിചിത്രമായ ഒരുത്തരവാണ് ബഷീർ മാഷ് കൊണ്ടുവന്നത്, ആഞ്ഞിലിയുടെ ചുവട്ടിൽ ഇനി ആരും മൂത്രം ഒഴിക്കരുത്, ആണ്‍ കുട്ടികൾ ആഞ്ഞിലിയുടെ ചുവട്ടിൽ മൂത്രം ഒഴിച്ച് മണ്ണ് നനഞ്ഞ് ചുവടിളകി അത് വീണേക്കാം !!
നജീബ് ഒഴികെ മാറ്റാരും ബഷീർ മാഷ് പറഞ്ഞത് അനുസരിച്ചില്ല, എന്നത്തെയും പോലെ പിന്നെയുള്ള ദിവസങ്ങളിലും ഞങ്ങൾ ആഞ്ഞിലിക്ക് ചുറ്റും തന്നെ കാര്യം സാധിച്ചു
അന്നുരാത്രി ഞാൻ അവനു വേണ്ടി ഫെയ്സ് ബുക്കിൽ ഒരു അക്കൗണ്ട് തുറന്നു,
എന്നിട്ട് ആഞ്ഞിലിക്കു കീഴെ അവൻറെ വകചരമ കുറിപ്പെഴുതി
പിന്നെ സുഖമായി ഉറങ്ങി
ആഴ്ച ഒന്നുകഴിഞ്ഞാണ് ഞാൻ നജീബിന്റെ അക്കൗണ്ട്, ഒരു കൗതുകത്തിനെന്നപൊലെ തുറന്നു നോക്കിയത്, ഒരുപാടുപേർ നിന്റെ സുഖം അന്വേഷിക്കുമെന്നും നീ വീണ്ടും ജീവിച്ചോ എന്നുപോലും ചോദിക്കുമെന്നും കരുതിയ എനിക്ക് തെറ്റി,
വെള്ളയും നീലയും കലർത്തിയ പേജിൽ തിളങ്ങി നിൽക്കുന്നവർ നിന്നെ കണ്ടിട്ടും കണ്ടില്ലാന്നു നടിച്ചു (നിന്നെ മാത്രം അല്ല മിക്കപ്പോഴും അവരെല്ലാം പരസ്പരം അങ്ങനെ ആണ്, കണ്ടാൽ കൂടി മിണ്ടാറില്ല)
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ നജീബിനെ മറന്നു, അല്ലെങ്കിൽ തന്നെ അത്രെക്കു തിരക്കായിരുന്നു. തിരച്ചു പോകും മുൻപെ എനിക്കെന്തൊക്കെ തീർക്കാനുണ്ട്?
നല്ലൊരു വാടകക്കാരനെ കണ്ടുപിടിക്കണം ഇനി ഈ വീട് ഇങ്ങനെ അടച്ചിടെണ്ട
പറമ്പിലെ റബ്ബർ ഒക്കെ വെട്ടികളയണം, ഇനി യുള്ള കാലം വല്ല തെങ്ങോ മാവോ വയ്ക്കണം.
തിന്നാൻ കൊള്ളാവുന്ന വല്ലതും പറമ്പിൽ നാട്ടു പിടിപ്പിക്കണം ഇനി വരുമ്പോഴേക്കെങ്കിലും അവയൊക്കെ കായ്ചിട്ടുണ്ടാവട്ടെ
ഓരോന്നോർത്തു ലാപ്ടോപ് എടുത്തപ്പോൾ ഞാൻ അറിയാതെ നിന്റെ അക്കൗണ്ടിലേക്ക് കയറിപ്പോയി.
നിനക്കൊരു ഫ്രണ്ട്സ് റിക്വെസ്റ്റും പിന്നെ പ്രൈവറ്റ് മെസ്സേജും നിൻറെ സുഖ വിവരം അന്ന്വേഷിക്കുന്ന മെസ്സേജിന്റെ അവസാനം അവൾ ഇങ്ങനെ എഴുതിയിരുന്നു,
"ഇത് നീയല്ലാന്നു എനിക്കറിയാം എന്നാലും ഞാൻ വിശ്വസിച്ചോട്ടെ ഇത് നീ തന്നെയാണെന്ന്"
ദൈവമേ റസിയ, മൊഞ്ചുള്ള പെണ്ണ് , ഏഴിലും പിന്നെ ലക്ഷ്മി വിലാസത്തിലും എന്നെ കൊതിപ്പിച്ചു നടന്നവൾ, അവൾക്കു നിന്നോട് പ്രണയം ആയിരുന്നോ !!
വീട്ടിലും പിന്നെ മൊബൈലിലും ഇന്റർനെറ്റ് ഉണ്ടായിട്ടും ഞാൻ പാലത്തിന്റടുത്തെ അക്ഷയസെന്ററിൽ പോയി എനിക്കറിയാമായിരുന്നു റസിയാ അവിടെ ആണെന്ന്
അന്നുരാത്രി അവൾ നജീബിന്റെ ചാറ്റ് വിൻഡോയിൽ ഇങ്ങനെ കുറിച്ചു
"നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആ ജയകൃഷ്ണൻ ഇല്ലേ പഠിപ്പിസ്റ്റ്, ഓർമയില്ലേ നിനക്ക്?
നീ മരിച്ചപ്പോൾ നമ്മുടെ ക്ലാസിനു വേണ്ടി റീത്ത് വച്ചെ ആ തടിയൻ ?
അവനിന്ന് അക്ഷയ സെന്റെറിൽ വന്നിരുന്നു, ആ അമേരിക്കകാരന്റെ വീട്ടിൽ ഇന്റർനെറ്റ് ഇല്ലാന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വോസിക്കുവോ ?
എന്നെ കാണാൻ തന്നെയാ വന്നെ, വായിനോക്കി, ഇപ്പോഴും പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത പോലെയാ നോക്കുന്നെ !!
ഞാൻ പറഞ്ഞു വന്നത് അതല്ല, നീയും ഇപ്പൊ അവന്റെ അത്രേം ആയിട്ടുണ്ടാവും അല്ലെ? "
അയ്യേ അവൾ എന്നെ പറ്റി പറഞ്ഞ കേട്ടില്ലേ, ചമ്മൽ തോന്നിയെങ്കിലും അവസാനം വായിച്ചപ്പോൾ എനിക്ക് സങ്കടം തോന്നി, ഇപ്പൊ നജീബു വളർന്നു എൻറെയത്ര ആയിട്ടുണ്ടാവുമോ ?
"പിന്നൊരു ദിവസം അവളെഴുതി, ഇന്ന് സുധാകരൻ മാഷടെ അനുസ്മരണം ആയിരുന്നു, പാലത്തിന്റെ താഴത്തെ പറമ്പിൽ സമ്മേളനം ഉണ്ടായിരുന്നു.
എല്ലാവരും മാഷെ കുറിച്ച് നല്ലത് പറഞ്ഞു, മാഷ് കാരണം മരിച്ച നിന്നെ പറ്റി ആരുംഓർത്തതും കൂടിയില്ല ..........................
നീ വിഷമിക്കേണ്ട നിന്നെയോർക്കാൻ ഞാനുണ്ട് "
ഉച്ചക്ക് ശേഷം മഴ തകർത്തു പെയ്ത ഒരു ദിവസം ആണ് സുധാകരൻ മാഷ് നജീബിനെ 7 -അം ക്ലാസിനു പുറത്ത് നിർത്തിയത്, അവൻ മലയാളം പുസ്തകം കൊണ്ടുവരാത്തതിനു
അവനു പുസ്തകം ഉണ്ടായിരുന്നോ എന്ന് പുറത്ത് നിർത്തും മുൻപേ മാഷിന് ഒന്നന്വേഷിക്കാമായിരുന്നു എന്നെനിക്കിപ്പോൾ തോന്നുന്നു.
തകർത്തുപെയ്യുന്ന മഴയെ കുറെ നേരം നോക്കി നിന്നിട്ട് അവൻ അതിലൂടെ ഇറങ്ങിപ്പോകുന്നത് ഞങ്ങളെല്ലാം കണ്ടതാണ്
പിന്നെ അന്ന് അവസാന പീരിഡ് തുടങ്ങും മുൻപേ ആണ് അറിഞ്ഞത് നജീബു പള്ളിക്കൽ ആറിൽ പാലത്തിന്റെ കീഴെ കക്കാവരാൻ ഇറങ്ങിയപ്പോൾ ചേറിൽ പൂണ്ടുപോയെന്നും,മരിച്ചെന്നും
ഞാനായിരുന്നു വിലാപ യാത്രയുടെ മുന്നിൽ റീത്തുമായി നിന്നത്
പിന്നീടുള്ള ദിവസങ്ങളിൽ റസിയയുടെ നാട്ടു വിശേഷം പറച്ചിലും കുടുംബ പുരാണങ്ങളും ഒന്നും അല്ലാതെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല
ഇതുവരെ മറുപടി ഒന്നും എഴുതിയിട്ടില്ലെങ്കിലും അവൾ എന്നും ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.
നാളെ ഞാൻ മടങ്ങിപ്പോവുകയാണ്, ഇനി രണ്ടു കൊല്ലം കഴിഞ്ഞേ മടക്കം ഉണ്ടാവുള്ളൂ അതീ മണ്ണിലേക്ക് തന്നെ ആകണം എന്നുറച്ച് എല്ലാം പെറുക്കി അടുക്കി വച്ച് കഴിയുമ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.
അന്നുരാത്രി നജീബിന്റെ ഫേസ്ബുക്കിൽ റസിയ ഇങ്ങനെ എഴുതിയിരുന്നു
"നജീബെ ഇനി നിനക്കിങ്ങനെ മെസ്സേജ് അയക്കാൻ ഞാൻ വരലുണ്ടാവില്ല, ബഷീറിക്ക പറയുന്നത് ഞാനിനി അക്ഷയ സെന്ററിൽ പോകേണ്ടാന്നു, നമ്മുടെ നാട്ടിലും ഇന്റർനെറ്റ് ഒക്കെ നിർത്തണം എന്നാണത്രേ അവരുടെ പാർട്ടി പറയുന്നത്,അതാണുപോലും എല്ലാത്തിനും കുഴപ്പം..............എന്ത് കുഴപ്പം എനിക്കറിയില്ല"
അവൾ തുടർന്നു പക്ഷെ,മുഴുവൻ വായിക്കാൻ എനിക്ക് തോന്നിയില്ല തല ചുറ്റും പോലെ
ഇനി നിനക്ക് പ്രൈവറ്റ് മെസ്സജ് കളും കമന്റ് കളും അയക്കാൻ അവൾ വരില്ല
എനിക്കെന്തോ എന്റെ പ്രണയം നഷ്ടമായപോലെ തോന്നി,
ഞാൻ വഴിയിലേക്കിറങ്ങി നടന്നു, ഞങ്ങൾ ഈ വഴിയെ, വഴി എന്നല്ല വിളിക്കാറ് തോടെന്നാണ് , മഴപെയ്താൽ അതിലൂടെ വെള്ളം ഒഴുകും പിന്നെ മഴക്കാലം തീരും വരെയും അത് ഒരു ചെറിയ തോട് ആണ്, അതിന്റെ രണ്ടു വശവുമുള്ള ഉയർന്ന പറമ്പുകളിൽ നിറയെ മരങ്ങൾ വളർന്ന് നിന്നിരുന്നു, തോട് തുടങ്ങിന്നടത്ത് ഒരുകൂട്ടം മഞ്ഞമുളകൾ , കിളിമരം, വളരെ പൊക്കത്തിൽ ഒരുമഞ്ചാടി ഇരുട്ട് മൂടിയ തോട് ചെന്നെത്തുന്നത് സ്കൂളിലേക്ക് പോകുന്ന പഴയ ചെമ്മണ്ണ്‍ പാതയിലാണ്, ആ വഴി ഒക്കെ ഇപ്പോൾ ടാർ ഇട്ടിരിക്കുന്നു,
സ്കൂളുകൾക്കിടയിൽ മതിൽ കെട്ടി തിരിച്ചിരിക്കുന്നു, മാവുകൾ രണ്ടും ഇപ്പോഴും ഉണ്ട്, അടുത്തിടെ സർക്കാർ നഷ്ടത്തിൽ പ്രവർത്തിക്കുന്നതെന്നു വിശേഷിപ്പിച്ച പാവം സ്കൂളുകളുടെ മ്ലാനത കൾക്കിടയിൽ കൂടി ആ വഴി പാലത്തിലേക്ക് ചെന്ന് ചേരുന്നു അവിടെ പള്ളിക്കൽ ആറ് ഇപ്പോൾ വീതി കുറഞ്ഞു ഒഴുക്ക് നിലച്ചു കിടക്കുന്നു, പഴയ പ്രൗഡിയുടെ അടയാളം പോലും ഇല്ല.ഇവിടെയാണ് നജീബു മുങ്ങി മരിച്ചതെന്നു പോലും വിശൊസിക്കാൻ പ്രയാസം.
ഈവഴി പാലത്തിൽ വന്നു ചേരുന്നിടത്താണ്, സുധാകരൻ മാഷ് ബസിടിച്ച് മരിച്ചത്
ഞാൻ പാലത്തിൽ കയറിയതും നിനച്ചിരിക്കാതെ എങ്ങു നിന്നില്ലാതൊരു മഴവന്നു.
ഈ വേനലിൽ എവിടെ നിന്നാണിങ്ങനൊരു മഴ ? എൻറെ മേലേക്ക് മഴ കോരിചൊരിയുമ്പോൾ , ഞാൻ തണുത്തു വിറക്കാൻ തുടങ്ങിയിരിക്കുന്നു,പാലത്തിൻറെ കൈവരിയിൽ മുറുക്കെ പിടിച്ചിട്ടും താഴേക്ക് വീണുപോകുമോ എന്ന് തോന്നി.
മിന്നലിൽ ആറ്റിലെ വെള്ളം തിളങ്ങുമ്പോൾ ഞാൻ കണ്ടു , എൻറെ ചങ്ങാതി നീ മുങ്ങിമരിച്ചയിടത്ത്, ആറിന്റെ അടിത്തട്ടിളക്കി ഒരുകൂട്ടം കക്കകൾ
ഇവിടെ എവിടെയോ നീയുണ്ട് , സോഷ്യൽ നെറ്റ്‌വർക്കിൻറെ ദൂരത്തോന്നും അല്ല കൈക്കുമ്പിളിൽ വാരിയെടുക്കാവുന്നത്ര അടുത്ത്.
മഴയിൽ കുതിർന്നു ഞാൻ നിൽക്കുമ്പോൾ, റസിയ ഇന്റർനെറ്റ് നിഷേധിച്ച
അവളുടെഭർത്താവിന്റെ രാഷ്ട്രീയത്തോടു പോലും പരിഭവം ഇല്ലാതെ,
നജീബുണ്ടായിരുന്നെങ്കിൽ അവൾക്കു കിട്ടിയേക്കാമായിരുന്ന നല്ല കാലത്തെ താലോലിച്ചു മഴകൊടുത്ത തണുപ്പിലേക്ക് ചുരുണ്ട് കയറി.
Saturday, December 25, 2010
മഴവില്‍കാഴ്ചയ്ക്കപ്പുറം
"wow rainbow" ഇന്നു വയ്കുന്നേരം ഓഫീസ്ബസ്സ് കാത്ത് നില്‍ക്കുമ്പോഴാണ് എന്റെ ഹിന്ദിക്കാരി സുഹ്രുത്തു ഇങ്ങനെയുറക്കെ വിളിച്ചുപറഞ്ഞതു.
ശരിയാണു, മായാന്‍ തുടങ്ങുന്നൊരുമഴവില്ല്.........
നഗരത്തിന്റെ തിരക്കില്‍ ബസ്സ് നിരങ്ങി നീങ്ങുമ്പോള്‍ ഞാനോര്‍ത്തതു ആ മഴവില്‍കാഴ്ച്ചയെപ്പറ്റിയായിരുന്നു, ഇന്നുകണ്ടതല്ല ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ കണ്ടതു, പിന്നെയേറെ വളര്‍ന്നിട്ടും ഞാനാ ദിവസം മറന്നിട്ടേയില്ല.
അന്നൊക്കെ സ്കൂള്‍ വിട്ടു വരുമ്പോള്‍ ഞാന്‍ ഒറ്റക്കായിരിക്കില്ല, എന്നും എന്റെ കൂടെ അവനും ഉണ്ടാകുമായിരുന്നു. എന്റെ സുഹ്രുത്ത്,
സ്കൂളിലും,സ്കൂള്‍വഴി കളിലുമെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു. വഴിമുഴുവന്‍ അവനെപ്പോഴും എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കും.
ആ വൈകുന്നേരം ഞങ്ങള്‍ , നേരത്തേയിരുട്ട് വീഴാന്‍ തുടങ്ങുന്ന ഡിസംബര്‍നെ പഴിചാരിക്കൊണ്ടായിരുന്നു നടന്നതു. സ്കൂള്‍ വിട്ടു അങ്ങാടിയും കടന്നു പഞ്ചായത്തു റോഡിലെക്കിറങ്ങിയാല്‍ റയില്‍ ഗേറ്റ് ആണു. തെക്കോട്ടു നീണ്ടു നിവര്‍ന്നുകിടക്കുന്ന ഒറ്റവരിപ്പാത.
അങ്ങു തെക്കു കണ്ണെത്തുവോളം റെയില്‍ പാത കാണാം ഒരു ഗോപി പൊട്ടു പോലെ അവസാനം ഇല്ലാതാകുന്നതും. അന്നു ഞങ്ങള്‍ വരുമ്പോള്‍ അവിടെ ചെറിയൊരാള്‍ ക്കൂട്ടം, അഴുക്കു പിടിച്ച ചുവപ്പും പച്ചയും കൊടി പിടിച്ചഗേറ്റിലമ്മാച്ചനും പിന്നെ കശുവണ്ടി കമ്പനി വിട്ടു വന്ന കുറേ പെണ്ണുങ്ങളും.അവരൊക്കെ നോക്കി നിന്നതു അങ്ങു തെക്കൊട്ടാണ് അല്ലെങ്കിലും കാഴ്ചയുടെ മറവുകള്‍ പറ്റാത്തതും, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നതും തെക്കിൻറെ കാഴ്ചകള്‍ തന്നെയാണല്ലോ
അവിടെയാരൊ മരിച്ചുവത്രെ!!
തെക്കോട്ടു പൊയ മെയിലിന്റെ മുന്നില്‍ ചാടിപോലും.
ഇരുട്ടു വീഴാന്‍ കാത്തു നില്‍ക്ക്കുന്നുണ്ടായിരുന്നു, മഴയും!
ആരാവും മരിച്ചതു ? ഞാനൊ നീയോ അറിയുന്ന ആരെങ്കിലും? എന്തിനാവും? നമ്മളില്‍ ആരെങ്കിലും അറിയുന്ന എന്തിൻറെയെങ്കിലും പേരില്‍?ഇതൊക്കെ ഞാനും അവനും മനസ്സിനോടു പലവട്ടം ചോദിച്ചു.
ഒടുവില്‍ അവനാണു പറഞ്ഞതു നമുക്കൊന്നു പോകാം,ആരാണെന്നു നോക്കാം!നടന്നു തുടങ്ങുമ്പോള്‍ ദൂരത്തെക്കുറിച്ചാലോചിച്ചില്ല,സമയത്തെക്കുറിച്ചും.
വഴിനീളെ അന്നു നമ്മള്‍ മരണത്തെക്കുറിച്ചു, അത്മഹത്യയെപ്പറ്റിപ്പറഞ്ഞു,
ഒന്‍പതാം ക്ളാസ്സുകാര്‍ക്കു അറിയാവുന്നതൊക്കെപ്പറഞ്ഞു കൊണ്ടേയിരുന്നു!
നടക്കും തോറും അകലെ പൊട്ടു പോലെ കണ്ട ട്രയിന്‍ അകന്നു പോകുന്നപോലെ തോന്നി. ഇപ്പോള്‍ പാളങ്ങള്‍ കുന്നിടിച്ചുണ്ടാക്കിയ വിടവുകളില്‍ക്കൂടിയാണ് , പിന്നെയതു നെല്‍പ്പാടങ്ങള്‍ക്കിടയില്‍ മണ്ണിട്ടു പൊക്കിയ സ്ഥലങ്ങളിലൂടെയായി.
മഴ പെയ്യാന്‍ കാത്തുനില്‍ക്കുന്നു. ഇടക്കു അവന്‍ പലവട്ടം പറഞ്ഞു നമുക്കു തിരികെപ്പോകാന്നു, അപ്പോഴൊക്കെ ഏതായാലും ഇത്രെ നടന്നതല്ലെയെന്നു പറഞ്ഞു ഞാന്‍ അവനെ നിരുത്സാഹപ്പെടുത്തി.
പിന്നീടു നടന്നു കാലുതളര്‍ന്നതുകൊണ്ടാവാം, അല്ലെങ്കില്‍ അമ്മയെപ്പേടിച്ചിട്ടാവാം ഞാനും പറഞ്ഞു തിരികെപ്പോകാന്നു. ഇത്തവണ അവനെന്നെ വിലക്കി എതായാലും ഇത്ര നടന്നതല്ലെ, ഇനി നമുക്കതു കണ്ടിട്ടു തന്നെ വരാം!അമ്മയെ പേടിയാണെന്നും താമസിച്ചാല്‍ അമ്മ വഴക്കുപറയുമെന്നും പറയാനെനിക്കന്ന് മടിയായിരുന്നു.
ഇടക്കു പാളം മുറിച്ചുപോകുന്ന ചിലചെമ്മണ്‍ പാതകളിൽ അളുകള്‍ കൂടിനിന്നിരുന്നു, അവരൊക്കെ തെക്കോട്ടു നോക്കിയാണു നിന്നതു
അവരൊക്കെ പ്പറഞ്ഞതു ആ മരണത്തെപ്പറ്റിയായിരുന്നു . ഒന്നല്ല മൂന്നുപേരാണത്രെ, ഒരമ്മയും പിന്നെ രണ്ടു കുട്ടികളും..... !! ആള്‍ക്കൂട്ടങ്ങള്‍ പിന്നെ അവരവരുടെ വഴികളിലില്ലതായി.

ഇപ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ പാളങ്ങള്‍മാത്രം, വശങ്ങളില്‍ നെല്‍പ്പാടങ്ങളാണു. അവിടെയെല്ലാം വിജനവുമായിരുന്നു. ട്രെയിനും ചെറിയോരുആള്‍ക്കൂട്ടവും എല്ലാം ഇപ്പോഴും ദൂരെ തന്നെ. ഇടക്കു മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി, ഞങ്ങളുടെ നടത്തത്തിനു വേഗവും കൂടി.
ഇപ്പോള്‍ ഞങ്ങള്‍ ഓടുകയായിരുന്നു. ട്രെയിനും ആള്‍ക്കൂട്ടവും അടുത്തുവന്നു. നെഞ്ചിടിപ്പിന്റെ വേഗവും കൂടി....
അവിടെ താഴ്ച്ചയാണ് ആഴത്തിലുള്ള കോള്‍ നിലങ്ങള്‍ക്കു മുകളിലൂടെയാണിപ്പൊള്‍ പാളങ്ങള്‍
അടുത്തൊന്നും വീടുകളില്ല.
ഇങ്ങനെയൊരുസ്ഥലത്ത് ഈ അമ്മയും മക്കളും എന്തിനു വന്നു പെട്ടു?
ഇപ്പോ ഞങ്ങള്‍ക്കു മുന്നില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ആള്‍ക്കൂട്ടം ട്രെയിനുമുന്നിലാണു. ഒരുപാടുനീളമുള്ള ട്രെയിന്‍, ഞാന്‍ അതുവരെ നടന്ന ദൂരത്തേക്കാളും കൂടുതലുണ്ടായിരുന്നു ആ ട്രെയിനെന്നെനിക്ക് തോന്നി.
മഴപെയ്യുന്നതു കൊണ്ടാവും യാത്രക്കാര്‍ കൂടുതലും അകത്തുതന്നെയിരുന്നു.
അവര്‍ വാച്ചില്‍ നോക്കുകയും മരിച്ചവരെ ശപിക്കുകയും ചെയ്തു. പലരും ചിന്തിച്ചതൊരുപക്ഷെ ഇവര്‍ക്കുമരിക്കാന്‍ വേറെ ട്രെയിനൊന്നും കിട്ടിയില്ലെയെന്നാവും.
ഇപ്പോള്‍ ഞങ്ങള്‍ ട്രെയിന്റെ മുന്നിലാണു. അവിടെയൊരുഭാഗത്തു ടെലഫോണ്‍ പോസ്റ്റ്നോടു ചേര്‍ന്നു എഞ്ചിന്‍ഡ്രൈവറും ഗാര്‍ഡും എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും അവര്‍ക്കു ചുറ്റും കൗതുകത്തോടെനിന്നു.
എവിടെയാണ് മരിച്ചവര്‍ ?
ഞങ്ങള്‍ തീവണ്ടിക്കു മുന്നിലും വശത്തും എല്ലം തിരഞ്ഞു. എങ്ങും അസ്വോഭിവികാമായി ഒന്നും കണ്ടില്ല. ഒടുക്കം ആരൊപറഞ്ഞു കേട്ടു,എറ്റവും പിന്നിലാണത്രെ, പിറകിലെ ബോഗ്ഗിയിലെടുത്തിട്ടുണ്ടെന്നു.
തിരികെ നടന്നു
ഞങ്ങള്‍ക്കു പിറകിലപ്പോഴും എഞ്ചിന്‍ഡ്രൈവർക്കു ചുറ്റും കഴ്ചക്കാര്‍നിന്നിരുന്നു.
പിന്നിലെക്കു നടക്കുമ്പോള്‍ എല്ലാ ബോഗികളിലും ആളുകള്‍ അക്ഷമരായി കാത്തിരിക്കുന്നെകണ്ടു .
ഏറ്റവും പിറകില്‍ ആളൊഴിഞ്ഞൊരു ബോഗി
അതിന്റെ വാതിലുകള്‍ ചാരിയിരുന്നു, അതില്‍ സമയത്തെപ്പഴിക്കാതെ മൂന്നുപേര്‍ . കാഴ്ച്ചക്കരില്ലാതെ അവര്‍ മൂന്നുപേരും കിടന്നു.
ഞങ്ങളിപ്പോള്‍ ആ ബോഗിക്കടുത്താണു,രണ്ടുപേരും ഒന്നും പറഞ്ഞില്ല. കുറച്ചുനേരം അവിടെനിന്നു, പിന്നെ തിരികെ നടന്നു.
അത്ര ദൂരം വന്നതെന്തിനെന്നുപോലും മറന്നതുപോലെ!
കോള്‍നിലങ്ങള്‍ക്ക്മേലെ ഉയര്‍ത്തിക്കെട്ടിയ പാളങ്ങളിലൂടെ തിരികെ നടക്കുമ്പോള്‍ താഴെക്കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മായാന്‍ തുടങ്ങുന്നൊരു മഴവില്ലു
അന്നാദ്യമായാണു ഞാന്‍ മഴവില്ലു കാണുന്നത് , എന്നിട്ടും അതിനെന്തോ അത്ര സൗന്ദര്യം തൊന്നിയില്ല.
ഞങ്ങള്‍ രണ്ടുപേരും അന്നെന്നല്ല പിന്നീടൊരിക്കലും ആ മഴവില്‍ക്കാഴ്ചയെപ്പറ്റി പറഞ്ഞിട്ടേയില്ല.
എനിക്കു പിന്നില്‍ അന്നു ഞങ്ങള്‍ മുഖം പോലും നോക്കാതെ ഉപേക്ഷിച്ചു വന്ന ആ അമ്മയും മക്കളും തന്നെയായിരുന്നു.
ആരായിരിക്കാം അവര്‍ ? ഒന്നു നോക്കെണ്ടതായിരുന്നു!
ഒരുപക്ഷെ നമ്മളറിയുന്ന......? അടുത്ത ദിവസത്തെ പത്രങ്ങളിലും അവര്‍ തിരിച്ചറിയപ്പെടാത്തവരായി തുടര്‍ന്നു.
എനിക്കമര്‍ഷംതോന്നി എല്ലാവരും ഞങ്ങളെപ്പോലെ അത്രദൂരം നടന്നിട്ടു തിരികെ വന്നു കാണുമോ?
ഒരുപക്ഷെ അങ്ങനെ ആയിരിക്കാം,
മരണത്തിലെന്നപോലെ ജീവിതത്തിലും അവരെയാരും തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടാവാം അവര്‍ മരിച്ചതും !!
മഴവില്ലു കാണുമ്പോള്‍ മാത്രം ഞാനും അവരെ ഓര്‍ത്തു
Monday, April 30, 2007
പീഡാനുഭവം (വേറെ എന്തു ചെയ്യാൻ ?)
ഓർമ കെട്ട ഒരു രാത്രി,
നിദ്രാഭംഗം വന്നതു കൊണ്ടാവാം,
ഇടയ്ക്കു മുറിഞ്ഞുപോയ
സ്വപ്നത്തെ
തേടി നിങ്ങൾ വന്നത് ,
എൻറെ,
കിടപ്പറയിൽ,
അവരുപെക്ഷിച്ചു പോയ,
എൻറെ ജഡം കൊണ്ടു
നിങ്ങൾ തൃപ്തി പെട്ടുകൊൾക
1
ജോര്‍ജ് പി ജോര്‍ജ് ടോക്ക് ഷോ കഴിഞ്ഞിറങ്ങുമ്പോള്‍ 10 മണി കഴിഞ്ഞിരുന്നു, അന്ന് അയാള്‍ പതിവിലും അധികം ക്ഷീണിതനായിരുന്നു
ക്രൂരമായി ബലത്സംഗം ചെയ്യപ്പെട്ട ഒരുകുട്ടിയുടെ സ്വഭാവഹത്യയെ ചെറുക്കാൻ ഇന്ന് ഷോ യില്‍ അയാള്‍ വല്ലാതെ പണിപ്പെട്ടു.
ഇരുപക്ഷത്തും അണിനിരത്താം എന്നുകരുതി എഡിറ്റോറിയല്‍ ബോര്‍ഡ് വിളിച്ച് വരുത്തിയവരൊക്കെ വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് അയാളെയും പെണ്‍കുട്ടിയെയും ആക്രമിക്കുകയായിരുന്നു
വനിതാകമ്മീഷന്‍ അംഗത്തിനു ആസ്ത്മയുടെ ശല്യം ഉള്ളതിനാല്‍ തൊണ്ടയിലെ കുറുകൽ മാത്രമേ പുറത്ത് വന്നുള്ളൂ.
പാവം പെണ്‍കുട്ടി പ്രേക്ഷക ലക്ഷങ്ങളുടെ മുന്നിൽ വച്ച് 14 പേർ അവളെ വാക്കുകൾ കൊണ്ട് പീഡിപ്പിച്ചു, (ഇതിലും എത്രെയോ ഭേതമായിരുന്നു ബസിലെ ബലാത്സംഗം ) ജോർജ് നിസ്സഹായനായ വെറും കാഴ്ചക്കാരൻ ആയി മാറി
ഷോ കഴിഞ്ഞു വെണ്ടിംഗ് മെഷിനില്‍ നിന്ന് ഒരുചായ എടുത്തു സിഗരറ്റും വലിച്ചു ആ സിനിമ പരിപാടി ചെയ്യുന്ന ഫാത്തിമ യുമായി സംസാരിച്ചു നിക്കുമ്പോഴാണ് പുരോഗമന പുരുഷ സഹകരണ പ്രസിടന്റ്റ് പദ്മനാഭന്‍ അയാള്‍ടെ ചെവിയില്‍ പറഞ്ഞതു "ഇങ്ങനെ ചിന്തെരിടാതെ ആ ഇരുട്ടത്തോണ്ട് കൊണ്ടുപോ ഇഷ്ടാ...
"നാളെ കേസും കൂട്ടോം വന്നാല്‍ നമുക്കീ സിനിമാ പരിപാടിക്കാരിയെ അങ്ങ് അഭിസാരികയാക്കാം"
2
ദൽഹി പീഡനത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാവാം ഇന്നത്തെ ജോർജിന്റെ ടാക് ഷൊയിക്കു ആധാരമായ വോൾവോ ബലാത്സംഗം നടന്നത്
തിരുവനന്തപുരം കോഴിക്കോട് വോൾവോ ബസിൽ കഴിഞ്ഞ ബുധനാഴ്ച ആണ് സുൽത്താന ബീഗം ബലാത്സംഗം ചെയ്യപ്പെട്ടത് (മറ്റു പീഡനങ്ങൾ പോലെ ആയിരുന്നില്ല ഇവിടെ ഇരയാക്കപ്പെട്ടവൾക്ക് ഒരു പേരെങ്കിലും ഉണ്ടായിരുന്നു). പീഡന ത്തിനു ശേഷം അവളെ നാഷണൽ ഹൈവേ യിൽ ഒരിടുങ്ങിയ പാലത്തിനു സമീപം കണ്ടെത്തി.
വഴിയിൽ കണ്ട അവളെ അജ്ഞാതൻ സമീപത്തെ സ്വകാര്യ
ആശുപത്രിയിലാക്കി കടന്നുകളഞ്ഞു
3
ഈ കേസിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, ബസിലെ ഡ്രൈവറും സഹായിയും, അവർ കാബിനിൽ ആയിരുന്നതിനാൽ പിന്നിൽ നടന്നതൊന്നും അറിഞ്ഞില്ല.
പക്ഷെ ഇടയ്ക്കു, ഒരു യുവതി ബഹളം വച്ചു ബസിൽ നിന്നിറങ്ങിപ്പോയെന്നു മാത്രം അവർക്കറിയാം
ബുധനാഴ്ച ആയിരുന്നതിനാൽ ബസിൽ 7 സീറ്റുകളെ ബുക്ക് ചെയ്തിരുന്നുള്ളൂ.
ഒന്ന് ഒരു ഇടതു പക്ഷ സഹയാത്രികൻ, പിന്നൊരു വലതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് രണ്ടു എട്ടാം ക്ലാസ്സ് വിദ്യാർഥികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു നഴ്സിംഗ് വിദ്യാർഥിനികൾ പിന്നെ സുൽത്താന ബീഗം എന്ന 23 കാരി, മനുഷ്യാവകാശ പ്രവർത്തക.
എട്ടാം ക്ലാസ്സ് വിദ്യാർഥികൾ കയറിയപ്പോഴേ പിൻ സീറ്റിൽ പോയി കിടന്നുറങ്ങി, രാത്രി നടന്നതൊന്നും അവരറിഞ്ഞതേയില്ല.
നഴ്സിംഗ് വിദ്യാർത്ഥിനികൾ ലെസ്ബിയൻ റെയ്പിസ്റ്റ്കളാണെന്നു ഭാഗ്യത്തിന് ഇതുവരെ ആരും ആരോപണം ഉന്നയിച്ചിട്ടും ഇല്ല
സുൽത്താന ബീഗം അബോധാവസ്ഥയിൽ തുടരുന്നതിനാൽ മൊഴി സാധ്യമല്ല
4
ടാക് ഷോ യിൽ അവളെ എന്തൊക്കെ ആണ് വിശേഷിപ്പിച്ചതു ചിലർ അവളെ നക്ഷത്ര വേശ്യ എന്നു വിശേഷിപ്പിച്ചപ്പോൾ മറ്റു ചിലർ അവൾ nymphomaniac ആണെന്നന്നാണ് പറഞ്ഞത്. അങ്ങനെ ഷോയിൽ ഉണ്ടായിരുന്ന 14 പേരും ചേർ ന്നു അവളുടെ ചോര കുടിച്ചു
ഭാഗ്യം സുൽത്താന ബീഗത്തിന് ബോധം ഇല്ലാത്തത്.
ഏറെ ആവേശം ആധുനിക മഹിള മൊചൻ പ്രസിഡന്ടിനു ആയിരുന്നു അവർ സുൽത്താനയെ ഒരു ശവപ്പെട്ടിയിൽ കിടത്തി തെരുവുകൾ തോറും കൊണ്ട് നടന്നു മറ്റുള്ളവർക്ക് ഭോഗിക്കാൻ കൊടുത്തിട്ട് അതുകണ്ട് പൊട്ടി ചിരിക്കും പോലെ ജോര്‍ജിന് തോന്നി ഒടുക്കം അവളെ ശവപ്പെട്ടിയിൽ നിന്ന് തള്ളി താഴെയിട്ടിട്ട് അവരൊക്കെ സ്റ്റുഡിയോ വിട്ടു.
ജോര്‍ജിന് തല കറങ്ങുന്ന പോലെ തോന്നി.
5
ഫോർത്ത് എസ്റ്റേറ്റിന്റെ ഗേറ്റ് കടന്നു നഗരത്തിലെ തിരക്കിലൂടെ കാർ ഓടിക്കുമ്പോൾ ജോർജിനു തോന്നി മുന്നിൽ പോകുന്ന ഓരോ വാഹനങ്ങൾക്കുള്ളിലും ആരൊക്കെയോ വിവസ്ത്രയാക്കപ്പെടുന്നതായിട്ടു.
ശ്രദ്ധ പാളി അയാൾ സ്റ്റാച്യു വിലെ സിഗ്നലിൽ വച്ചു ഒരു ബൈക്ക് യാത്ര ക്കാരൻറെ മേൽ കാർ തട്ടിച്ചു , ഭാഗ്യത്തിന് ബൈക്ക് മറിഞ്ഞതല്ലാതെ അയാള്ക്ക് ഒന്നും പറ്റിയില്ല
വീട്ടിലെത്തി ജോർജ് അണ്ണാക്കിലേക്ക് കൈകടത്തി ചർദിക്കാൻ നോക്കി പിന്നെ ഷവർനു കീഴെ 1 മണിക്കൂർ നിന്നു, ആകെ ഒന്ന് തണ്ത്തെന്നു തോന്നിയപ്പോൾ പോയി കിടന്നു
മണി മൂന്നായി കാണും തിരിഞ്ഞും മറിഞ്ഞും കിടന്നു അവസാനം ജോർജ് ഒന്ന് കണ്ണടച്ചു. ആ ഉറക്കത്തിൽ അയാൾ ഒരു സ്വപ്നം കണ്ടു.
സ്റ്റുഡിയോ യിൽ നിന്ന് മടങ്ങുന്ന വഴി ശ്രീകാര്യത്ത് വച്ചു ഒരു വോൾവോ ബസ് അയാൾടെ സാൻട്രോ കാറിനെ ഓവർടെക്ക് ചെയ്തു.
അയാൾ അതിൻറെ പിറകെ പോയി, കണിയാപുരത്തുന്നു വലത്തോട്ട് തിരിഞ്ഞ് ഇടറോഡിൽ കയറിയാൽ അയാൾടെ വാടക വീടായി, പക്ഷെ ജോർജിനു തിരിയാൻ തോന്നിയില്ല,സാൻട്രോ യിക്കും
ഇടയ്ക്കു അയാൾ ബസിനെ മറികടന്നെങ്കിലും കല്ലമ്പലം എത്തിയപ്പോൾ ബസ് അയാൾടെ മുന്നിൽ കയറി
പിന്നെ കൊല്ലത്ത് വച്ച് അയാൾ മുന്നിൽ കയറി ആ വിജയം അധികം നീണ്ടു നിന്നില്ല ,നീണ്ടകരയിലെ വലിയ പാലത്തിൽ വച്ചു ബസ് മുന്നിലായി, പിന്നെ അയാൾ എത്ര ശ്രമിച്ചിട്ടും ബസിനെ മറികടക്കാൻ ആയതേ ഇല്ല
ഇപ്പോൾ ബസ് ആർച്ച് പോലെയുള്ള , ആ വീതി കുറഞ്ഞ പാലത്തിന് തൊട്ടുമുന്നിൽ വേഗം കുറച്ചു, ജോർജ് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച തും എതിർ ദിശയിൽ നിന്നൊരു ലോറി വന്നു, പിന്നെ അയാൾ ബസിന്റെ പിന്നിലേക്ക് ഉൾവലിഞ്ഞു
പെട്ടെന്നാണ് വോൾവോ നിന്നത്, അതിൽ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി .അവൾ ബസിനു പിന്നിലേക്ക് നടന്നു അയാൾടെ കാറിനു മുന്നിലെത്തി, വീഴാതിരിക്കാൻ ബോണറ്റിൽ കൈകൾ കുത്തി നിന്നു
ജോർജ് കാറിൽ നിന്നിറങ്ങി,അവളുടെ ശരീരത്തിൽ അവിടിവിടെ നഖ പാടുകൾ ഉണ്ടായിരുന്നു, ജോർജ് അവളെ കാറിന്റെ ബോണറ്റിലേക്ക് കിടത്തി
ബോണറ്റിലെ ചൂട് തട്ടിയപ്പോൾ അവൾക്ക് ചെറിയൊരാശ്വാസം തോന്നി അവൾ പതുക്കെ കണ്ണുകൾ അടച്ചു,
അപ്രതീക്ഷിതം എന്ന് പറയട്ടെ ജോർജ് അവളുടെ മേലേക്ക് ആഴ്ന്നിറങ്ങി, ഒരുവട്ടം അല്ല പലതവണ.
6
നാഭിക്ക് താഴെ നനവ് പടർന്നപ്പോൾ ജോർജ് ഞെട്ടി ഉണർന്നു.
അയാൾക്ക് വിശൊസിക്കാൻ കഴിഞ്ഞില്ല, സ്വപ്നത്തിൻറെ അവസാനം അയാൾക്ക് പറ്റിയത്.
ജോർജിന് അത് ആലോചിക്കും തോറും ഭ്രാന്ത് കയറി.
അയാൾ കടുത്ത കുറ്റ ബോധം കൊണ്ട് ഒരുവേള ആത്മഹത്യ ചെയ്താലോ എന്നും, പിന്നെ പിന്നെ നടന്നതൊക്കെ സ്വൊപ്നത്തിൽ ആണെന്നു വിശ്വസിപ്പിക്കാനുള്ള ശ്രമവും നടത്തി നോക്കി.
7
നേരം വെളുക്കാറായി കാണും ജോർജ് കാർ എടുത്ത് നേരെ പോലീസ് സ്റ്റേ ഷനിലേക്കു പോയി
അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളും പോലീസും ഇങ്ങനെ ആഘോഷിച്ചു "പ്രമുഖ മാധ്യമ പ്രവർത്തകൻ ജോർജ് പി ജോർജ് ആണ് ബസിൽ നിന്ന് കാൽ വഴുതി വീണ സുൽത്താന ബീഗത്തെ ആശുപത്രിയിൽ എത്തിച്ചത്, ആശുപത്രിയിൽ എത്തിക്കും മുന്നേ അയാൾ നിരവധി തവണ അവരെ ബലാൽസംഗം ചെയ്തു , പ്രതി കുറ്റം സമ്മതിച്ചു "
നിസ്സഹായമായ, കഴിഞ്ഞു പോയ നാളുകളെ പഴിച്ചും സ്വയം പീഡനത്തിന്റെ ആഹ്ലാദത്തിൽ മതിമറന്നും ജോർജ് പി ജോർജ് ജയിലിനു വെളിയിലൂടെ പോകുന്ന വാഹനങ്ങളിലേക്ക് കാതോർത്തു,
അവയ്ക്കുള്ളിൽ ഇപ്പോഴും ആരെങ്കിലും ..........................?
Subscribe to:
Posts (Atom)
