Note on Frame - ആരാച്ചാർ
"ഹിൽസ ഹിൽസയാകുന്നതു അതിന്റെ യാത്രകളിലൂടെയാണ് ... മുട്ടയിടാൻ സമുദ്രത്തിൽ നിന്ന് നദിയിലേക്കുള്ള യാത്ര. മുട്ടയിട്ടു കഴിഞ്ഞാൽ സമുദ്രത്തിലേക്ക് വീണ്ടും യാത്ര ..." - ആരാച്ചാർ (Hangwoman), K R meera.
നമ്മൾ നമ്മളാകുന്നതും യാത്രകളിലൂടെയാണ്, ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കുമുള്ള യാത്രകളിലൂടെ. ആരാച്ചാർ സമ്മാനിക്കുന്നതും അത്തരം ഒരു യാത്രാനുഭവം ആണ്. ഗൃദ്ധാ മല്ലിക്കിന്റെ ആരാച്ചാർ കുടുംബ ചരിത്രത്തിൽ തുടങ്ങി, വയ്കി ഉണരുന്ന അലസയായ കൊൽക്കത്തയുടെ ചരിത്രത്തിലൂടെ, അതിനുമപ്പുറം ഇന്ത്യയുടെ ചരിത്രത്തിലേക്കും വർത്തമാനകാലത്തിലേക്കും നീളുന്ന, കനൽ വഴി യാത്രാനുഭവങ്ങൾ . നൂറ്റാണ്ടുകൾക്കു അപ്പുറത്തേക്കും ഇപ്പുറത്തേക്കും കയറിഴകൾ പിരിഞ്ഞു പിരിഞ്ഞു നീളും പോലെ, കഥാകഥനത്തിൽ കാലം കെട്ടു പിണഞ്ഞു കിടക്കുന്നു, എന്നിട്ടും വായന ഒട്ടും ആലോരസപ്പെടുത്തുന്ന ഒന്നാവുന്നില്ല, മറിച്ചു അത് കൂടുതൽ അനുഭവവേദ്യം ആകുന്നതേയുള്ളു .ഇന്നേവരെ ആരും നടന്നിട്ടില്ലാത്ത അനുഭവ വഴികളിലൂടെ ലോകത്തിലെ തന്നെ ആദ്യത്തെ വനിത ആരാച്ചാർ ചെതനാദീ ക്കൊപ്പം നടന്നുതീരുമ്പോൾ, അതിഭാവുകത്വം ആ കയറിൽ എങ്ങും മുഴച്ചു നിൽക്കുന്നില്ല . മറിച്ചു ആ വായന കൂടുതൽ ഒഴുക്കുള്ളതാകുന്നു, ആരാച്ചാരുടെ കയർ പോലെ.
കുടുക്കിട്ടു വലിച്ചുകൊണ്ടുപോകുന്ന മരണവും പ്രണയവും ഇടകലർന്ന വഴികളിലാകെ തുറിച്ചു നോക്കുന്ന രാഷ്ട്രീയസത്യങ്ങളും ചരിത്രങ്ങളുംഉണ്ട് , ദരിദ്രർക്ക് എന്തിനു ചരിത്രം എന്ന് ചേതന ചോദിക്കുന്നുണ്ടെങ്കിലും ഈ ചരിത്രം ദരിദ്രരുടെത് കൂടിയാണ് . അടിയന്തിരാവസ്ഥയെ കുറിച്ചുള്ള പരാമർശങ്ങളായാലും, ഒരു ടിവി സ്ക്രീനിൽ നൊടിയിട മാത്രം മിന്നി മറയുന്ന ഇസ്രത് ജഹാനായാലും ശക്തമായ ഓർമ്മപ്പെടുത്തലുകളാണ്. അത്ഭുതമെന്നു പറയട്ടെ ഇവിടെ എങ്ങും പക്ഷം പിടിക്കലുകൾ ഇല്ല.
രാജാവും, രാജ്ഞിയും വെള്ളക്കാരും, ജ്യോതി ബാബുവും ബുദ്ധദേവും മമതാദിയും ഭരിച്ച കൊൽകട്ടയുടെ തളർച്ചയും കിതപ്പും, വായിച്ചു തീർന്നാലും നമ്മളെ വിട്ടു പോകുന്നില്ല; ചേതന നടന്നു തീർത്ത അനുഭവ വഴികളുടെ കിതപ്പും. ദുപ്പട്ട കൊണ്ട് ചെതനാദീ ഇടുന്ന ആദ്യത്തെ കുരുക്ക് വായനക്കാരിലാണ് വീഴുന്നത്. അത് കഥാന്ത്യം വരെയും, പിന്നെ അത് കഴിഞ്ഞും നമ്മളെ തളച്ച്ചിടുക തന്നെ ചെയ്യും.
കഥയെടുത്ത് മാറ്റുമ്പോൾ, KR Meera ഒരുക്കിയ കുരുക്ക് മുറുക്കുകയാണ്, ആണ്‍ഹുങ്കിന്റെ കഴുത്തിൽ, വാർത്തകൾ സൃഷ്ടിക്കുന്ന, കണ്ണുനീരും, പട്ടിണിയും, കലാപവും ആഘോഷിക്കുന്ന മാധ്യമങ്ങൾക്ക് മേൽ...
എന്തുകൊണ്ടും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് ആരാച്ചാർ !
"ഹിൽസ ഹിൽസയാകുന്നതു അതിന്റെ യാത്രകളിലൂടെയാണ് ... മുട്ടയിടാൻ സമുദ്രത്തിൽ നിന്ന് നദിയിലേക്കുള്ള യാത്ര. മുട്ടയിട്ടു കഴിഞ്ഞാൽ സമുദ്രത്തിലേക്ക് വീണ്ടും യാത്ര ..." - ആരാച്ചാർ (Hangwoman), K R meera.
നമ്മൾ നമ്മളാകുന്നതും യാത്രകളിലൂടെയാണ്, ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കുമുള്ള യാത്രകളിലൂടെ. ആരാച്ചാർ സമ്മാനിക്കുന്നതും അത്തരം ഒരു യാത്രാനുഭവം ആണ്. ഗൃദ്ധാ മല്ലിക്കിന്റെ ആരാച്ചാർ കുടുംബ ചരിത്രത്തിൽ തുടങ്ങി, വയ്കി ഉണരുന്ന അലസയായ കൊൽക്കത്തയുടെ ചരിത്രത്തിലൂടെ, അതിനുമപ്പുറം ഇന്ത്യയുടെ ചരിത്രത്തിലേക്കും വർത്തമാനകാലത്തിലേക്കും നീളുന്ന, കനൽ വഴി യാത്രാനുഭവങ്ങൾ . നൂറ്റാണ്ടുകൾക്കു അപ്പുറത്തേക്കും ഇപ്പുറത്തേക്കും കയറിഴകൾ പിരിഞ്ഞു പിരിഞ്ഞു നീളും പോലെ, കഥാകഥനത്തിൽ കാലം കെട്ടു പിണഞ്ഞു കിടക്കുന്നു, എന്നിട്ടും വായന ഒട്ടും ആലോരസപ്പെടുത്തുന്ന ഒന്നാവുന്നില്ല, മറിച്ചു അത് കൂടുതൽ അനുഭവവേദ്യം ആകുന്നതേയുള്ളു .ഇന്നേവരെ ആരും നടന്നിട്ടില്ലാത്ത അനുഭവ വഴികളിലൂടെ ലോകത്തിലെ തന്നെ ആദ്യത്തെ വനിത ആരാച്ചാർ ചെതനാദീ ക്കൊപ്പം നടന്നുതീരുമ്പോൾ, അതിഭാവുകത്വം ആ കയറിൽ എങ്ങും മുഴച്ചു നിൽക്കുന്നില്ല . മറിച്ചു ആ വായന കൂടുതൽ ഒഴുക്കുള്ളതാകുന്നു, ആരാച്ചാരുടെ കയർ പോലെ.
കുടുക്കിട്ടു വലിച്ചുകൊണ്ടുപോകുന്ന മരണവും പ്രണയവും ഇടകലർന്ന വഴികളിലാകെ തുറിച്ചു നോക്കുന്ന രാഷ്ട്രീയസത്യങ്ങളും ചരിത്രങ്ങളുംഉണ്ട് , ദരിദ്രർക്ക് എന്തിനു ചരിത്രം എന്ന് ചേതന ചോദിക്കുന്നുണ്ടെങ്കിലും ഈ ചരിത്രം ദരിദ്രരുടെത് കൂടിയാണ് . അടിയന്തിരാവസ്ഥയെ കുറിച്ചുള്ള പരാമർശങ്ങളായാലും, ഒരു ടിവി സ്ക്രീനിൽ നൊടിയിട മാത്രം മിന്നി മറയുന്ന ഇസ്രത് ജഹാനായാലും ശക്തമായ ഓർമ്മപ്പെടുത്തലുകളാണ്. അത്ഭുതമെന്നു പറയട്ടെ ഇവിടെ എങ്ങും പക്ഷം പിടിക്കലുകൾ ഇല്ല.
രാജാവും, രാജ്ഞിയും വെള്ളക്കാരും, ജ്യോതി ബാബുവും ബുദ്ധദേവും മമതാദിയും ഭരിച്ച കൊൽകട്ടയുടെ തളർച്ചയും കിതപ്പും, വായിച്ചു തീർന്നാലും നമ്മളെ വിട്ടു പോകുന്നില്ല; ചേതന നടന്നു തീർത്ത അനുഭവ വഴികളുടെ കിതപ്പും. ദുപ്പട്ട കൊണ്ട് ചെതനാദീ ഇടുന്ന ആദ്യത്തെ കുരുക്ക് വായനക്കാരിലാണ് വീഴുന്നത്. അത് കഥാന്ത്യം വരെയും, പിന്നെ അത് കഴിഞ്ഞും നമ്മളെ തളച്ച്ചിടുക തന്നെ ചെയ്യും.
കഥയെടുത്ത് മാറ്റുമ്പോൾ, KR Meera ഒരുക്കിയ കുരുക്ക് മുറുക്കുകയാണ്, ആണ്‍ഹുങ്കിന്റെ കഴുത്തിൽ, വാർത്തകൾ സൃഷ്ടിക്കുന്ന, കണ്ണുനീരും, പട്ടിണിയും, കലാപവും ആഘോഷിക്കുന്ന മാധ്യമങ്ങൾക്ക് മേൽ...
എന്തുകൊണ്ടും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് ആരാച്ചാർ !