Pages

Tuesday, August 6, 2013

പൗലോ കൊയ്‌ലുവിൻറെ മരിയ

Inspired by the novel 11 minutes (paulo coelho)

പൗലോ കൊയ്‌ലുവിൻറെ മരിയ

http://www.mathrubhumi.com/nri/blog/mazhavilkazhcha/

അതൊരു വഴിപിഴച്ച ദിവസം തന്നെ ആയിരുന്നു, ചെന്നെത്തിയത്  harvesters ൻറെ മുന്നിൽ റമദാൻ മാസം ആയതുകൊണ്ടാവാം harvesters ന്റെ നീല നിറത്തിലുള്ള ബോർഡിലേ ലൈറ്റ് കളൊക്കെ അണഞ്ഞു തന്നെ കിടന്നിരുന്നു, ബോർഡിൽ  ലൈറ്റും അകത്തു തകർക്കുന്ന ഇംഗ്ലീഷ് ബാൻഡ് ന്റെ സംഗീതവും ഇല്ലന്നെ ഉള്ളു ബാക്കി എല്ലാം പഴയപടി തന്നെ.

നിറം മങ്ങിയ ലയിറ്റു കളുള്ള വിശാലമായ ഹാളിനകത്ത്  ഒരു കോണിൽ  billiards ടേബിൾ, അതിനു വലതു വശത്ത്  ഹാളിന്റെ ഒത്ത നടുക്കായിട്ടു ബാർ കൌണ്ടർ, പല നിറത്തിലും വലുപ്പത്തിലുമുള്ള കുപ്പികൾ, നിറമുള്ള ലൈറ്റ് കൾ അതിനൊരു വ്യാജമായ ഭംഗി കൂടി നല്കി.കൌണ്ടർ നു മുന്നിലെ ഉയർന്ന ഒറ്റപെട്ട ഇരിപ്പിടങ്ങളിൽ സ്ഥിരം കുടിയന്മാർ, പിന്നെ കുറെ കിഴക്കനേഷ്യൻ രാജ്യക്കാരികൾ,അവർക്ക് പിറകിലായി  വട്ടത്തിലുള്ള മേശകൾ, മിക്കതും ഒഴിഞ്ഞു തന്നെ കിടക്കുന്നു, പുണ്യ മാസം ആയതുകൊണ്ടാവാം തിരക്ക് കുറവ് . അവിടിവിടെയായി കുറച്ചു കറുത്ത സുന്ദരികൾ ബില്യാർട്സ് കളിക്കുന്ന സായിപ്പൻ മാരെ ചുറ്റി തിരിയുന്നു. ഇടതുവശത്താണ്  ഇംഗ്ലീഷ്  ബാൻഡ് ൻറെ സ്ഥാനം, ഭാഗ്യം ഈ മാസം കാതടപ്പിക്കുന്ന ആ ശല്യം ഇല്ല, ബാൻഡിലെ അംഗങ്ങൾ ഒക്കെ അവധിക്കു അവരവരുടെ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടാവും.

ഏറ്റവും പിന്നിലായി ഭിത്തിയോട് ചെർത്തിട്ട മേശകള്ക്കരികിൽ ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ ഞാൻ ഇരുന്നു.

വന്നിട്ട് ഏറെ നാളായെങ്കിലും ബെയറർ കുള്ളൻ ഫിലിപ്പിനി, റൂബൻ , എന്നെ തിരിച്ചറിഞ്ഞു അവനെനിക്ക്  ഹസ്തദാനം തന്നു, പിന്നെ ഞാൻ പറയും മുന്നേ "കാൾസ് ബെർഗ് , മെക്സികൻ
ഗ്ളാസ് " എന്ന്  എന്നോട്  ചിരിച്ചുകൊണ്ട്  പറഞ്ഞു
"അത് തന്നെ , നീ മറന്നിട്ടില്ല     ?"
അവൻ ചിരിച്ചുകൊണ്ട് തന്നെ  കൌണ്ടർ ലേക്ക്  പോയി , അപ്പോഴാണ്  ഞാൻ ശ്രദ്ധിച്ചത് എൻറെ വലതു വശത്തിരിക്കുന്ന കിളവനെ !!

ഇയാൾ Adolf Hitler  പോലെ ഇരിക്കുന്നുവല്ലോ, ഇനി ഒരുപക്ഷെ ഇന്നലെ രാത്രി downfall എന്ന Hitler  സിനിമ കണ്ടതുകോണ്ട്  എനിക്ക്  തോന്നുന്നതാവുമോ ?

ഞാൻ അയാളെ തുറിച്ചു നോക്കി

ദൈവമേ Hitler ടെതുപോലെ അയാളുടെ ഇടതുകരം വല്ലാതെ , നിർത്താതെ വിറക്കുന്നു
വെളുത്ത ഷർട്ടും കറുത്ത  ടൈയും സ്യുട്ടും,   ഈ മനുഷ്യൻ മദ്യപിക്കാൻ വേണ്ടി ചരിത്രത്തിൽ നിന്നു ഇറങ്ങിവന്നതാണോ ഈ രാത്രി ?

ചിന്തകളെ ഉണർത്തി അപ്പൊഴെക്കും റൂബൻ ബീയർ കൊണ്ടുവച്ചു


കുറച്ചു കഴിഞ്ഞു കാണും, എനിക്ക് മുന്നിലേക്ക്  ഒരു കയ്യ് നീണ്ടുവന്നു, ഹസ്തദാനത്തിനോപ്പം, മധുരമുള്ള ഒരു സ്വരവും,

"ഞാൻ മരിയ, ബ്രസിലിൽ നിന്നാണ് , ഇരുന്നോട്ടെ ഇവിടെ "  ചുവന്ന നീളൻ ഗൌണിട്ട, നല്ല ഉയരമുള്ള,   hour-glass പോലെ ഇരിക്കുന്ന സുന്ദരി.  മറുപടി കാക്കാതെ അവൾ എനിക്കഭിമുഖമായി ഒരു കസേര വലിച്ചിട്ടിരുന്നു

"നിങ്ങൾ  11 minutes വായിച്ചിട്ടുണ്ടോ, അതിലെ നായികയുടെ പേരും മരിയ എന്ന് തന്നെയാണ്  നിന്നെ പോലെ അവളും Prostitute ആണ് , ബ്രസിലിൽ നിന്ന്  തന്നെ;
പിന്നെ, അത്  എഴുതിയത് ബ്രസീലിയൻ ആത്മീയകച്ചവടക്കാരാൻ പൗലോ കൊയ്‌ലുവും" ലഹരി കൊണ്ടാവും ഞാനറിയാതെ, അനവസരത്തിൽ കേൾവിക്കാരന്റെ, താല്പര്യവും മാനസികാവസ്ഥയും ആലോചിക്കാതെ , അവളുടെ നീണ്ട മൂക്കിൽ നിന്ന്  കണ്ണെടുക്കാതെ പറഞ്ഞു

"സുഹൃത്തെ ഞാൻ കൊയ്‌ലുവിൻറെ മരിയ അല്ല,  ഇന്ന്  എനിക്ക്   കുറച്ചു പണത്തിന്റെ ആവശ്യം ഉണ്ട്  നിങ്ങൾ എന്നെ കൊണ്ടുപോവുക, കൊയ്‌ലു പറഞ്ഞ 11 നിമിഷങ്ങൾ തന്നെ നമുക്കും ആഘോഷിക്കാം  ?"

നിങ്ങൾ എനിക്ക്  കുടിക്കാനെന്തെങ്കിലും പറയു എന്നുപറഞ്ഞു, എൻറെ അനുവാദത്തിനു കാത്തു നില്ക്കാതെ  അവൾ റൂബനെ വിളിച്ചു ബ്രസിലിയൻ Cachaça പറഞ്ഞു, എന്നിട്ട് എൻറെ നേരെ തിരിഞ്ഞു , വായിചിട്ടുണ്ടാവുമല്ലോ Cachaça ആണ്  ഞങ്ങളുടെ ദേശിയ മദ്യം

"ഞാൻ തനിച്ചിരുന്നു മദ്യപിക്കാനാണ് വന്നത്  അല്ലാതെ സ്ത്രീകളെ അന്വേഷിച്ച്ചല്ല " അവൾക്ക്  പോകാനുള്ള ഭാവം ഇല്ലാന്ന് കണ്ടപ്പോൾ എനിക്ക് നീരസം തോന്നി

"എങ്കിൽ പിന്നെ നിങ്ങൾക്ക്  വീട്ടിൽ ഇരുന്നു മദ്യപിക്കരുതോ?"

"ഞാൻ എനിക്കിഷ്ടമുള്ളതു ചെയ്യും, നിങ്ങൾ ദയവുചെയ്തു മറ്റരെയെങ്കിലും അന്വേഷിക്കു "

അപ്പോഴേക്കും റൂബൻ അവൾക്കുള്ള Cachaça  യുമായി വന്നു

ഗ്ലാസ്സ് ഉയർത്തുന്നതിനിടയിൽ  അവൾ പറഞ്ഞു "ഞാൻ പറഞ്ഞുവല്ലോ എനിക്ക് കുറച്ചു പണം വേണം, വില്കാൻ എന്റെ കയ്യിൽ  ഞാൻ മാത്രമെ ഉള്ളു, നിങ്ങള്ക്ക് അത് വേണ്ടെങ്കിൽ,  എന്റെ കഥ കേൾക്കു നിങ്ങൾ പണം  കൊടുത്തു വാങ്ങിയ കൊയ്‌ലുവിൻറെ  പുസ്തക ത്തെക്കാളും മികച്ചൊതൊന്നു നിങ്ങള്ക്കെഴുതാം  "
അവൾ വീണ്ടും ഗ്ലാസ്‌  അവളുടെ ചായം തേച്ച ചുണ്ടോടടുപ്പിച്ച്ച്ചു.

"രണ്ടും വാങ്ങാൻ ഞാൻ ആളല്ല , ഇവിടെ വേറെയും കുറേ ആളുകൾ ഇരിക്കുന്നുണ്ടല്ലോ നിങ്ങൾ അവരെയാരെയെങ്കിലും സമീപിക്ക് "

"എല്ലാവരെയും ഞാൻ സമീപിച്ചു പക്ഷെ ആരും ഇന്നു തയ്യാറല്ല,കഴിഞ്ഞ ഒരുമാസമായി എൻറെ രാത്രികൾ മോശമാണ് , പക്ഷെ എനിക്ക് നാളെത്തന്നെ 500 ബ്രസീൽ റീൽ  വേണം, അതായതു  800 ദിർഹംസ്‌ "

ഞാൻ മനസ്സിൽ കണക്കു കൂട്ടി നോക്കി  13000 ഓളം ഇന്ത്യൻ രൂപ !!

അവൾ അവളുടെ ദേശിയ മദ്യം പകുതിക്കുപെക്ഷിച്ചു  എനിക്കു മുന്നിൽ നിന്നെഴുന്നേറ്റു, മാപ്പപേക്ഷിക്കുന്ന സ്വൊരത്തിൽ പറഞ്ഞു
"നിങ്ങൾടെ സമയം കളഞ്ഞതിൽ ക്ഷമിക്കുക "

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ ഞാൻ ഉറക്കെ വിളിച്ചു, "സഹോദരി നിനക്കെന്തിനാണു ഇത്രെ പണം, അതും നാളെ തന്നെ , അങ്ങ്  ബ്രസീലിൽ  നിന്റെ ആർക്കെങ്കിലും  സുഖമില്ലാതെ  ?"
 ഒരു ഗ്ളാസ് താഴെ വീണുടഞ്ഞ പോലെ അവൾ കിലുങ്ങി ചിരിച്ചു, എന്നിട്ട് പറഞ്ഞു
"ഈ ബാറിൽ ആദ്യമായിട്ടാകും ഒരാൾ എന്നെ  സഹോദരി എന്നു വിളിക്കുന്നതു"

പിന്നെ എനിക്കഭിമുഖമായി വന്നു തല കുനിച്ചു അവൾ പറഞ്ഞു, "എനിക്ക്  ഒരു  മകനുണ്ട് , അവനെ അകന്ന ബന്ധത്തിൽ പെട്ട ഒരു അമ്മായിയെ നോക്കാൻ എല്പിചിട്ടാണ് വന്നത് , അവനെ നോക്കുന്നതിനു ഒരു നിശ്ചിത കൂലി അവർ മുൻ‌കൂർ ആയി ആവശ്യ പെട്ടിരുന്നു,നാളെ അത് കൊടുത്തില്ലെങ്കിൽ അവർ എന്റെ മകനെ വിൽക്കും "

"നീ പറഞ്ഞത്രെയും ഇല്ലെങ്കിലും എന്റെ കയ്യിൽ കുറച്ചു പണം ഉണ്ട്  അത് വേണമെങ്കിൽ ................."
ഞാൻ അത് പറഞ്ഞു  നിർത്തിയതും 1945 ലെ കുഴിമാടത്തിൽ നിന്ന് എഴുന്നേറ്റു വന്നിട്ടേന്ന പോലെ കിളവൻ ഹിട്ലെർ ചിരിച്ചു, പിന്നെ എൻറെ  നേരെ കയ്ചൂണ്ടി പറഞ്ഞു “Humanitarianism is the expression of stupidity and cowardice"

ദൈവമേ ഇയാൾ രൂപത്തിൽ മാത്രമല്ല പറയുന്നതും ഹിടലെര്ടെ വാചകങ്ങൾ തന്നെ ആണല്ലോ.

 ഞാനല്പം മനുഷ്യത്വം കാണിക്കുന്നതിനു ഈ പ്രേതത്മാവിനു എന്ത്  വേണം ?

എന്റെ മുഖത്തേക്ക്  നന്ദി പൂർവ്വം ഒന്ന്  നോക്കിയ  ശേഷം മരിയ തിരിഞ്ഞു നടന്നു.

ഒരുപക്ഷെ ആ ഹിട്ലെർ അങ്ങനെപറഞ്ഞില്ലയിരുന്നെങ്കിൽ കയ്യിലുള്ള പണം വാങ്ങാൻ അവളെ ഞാൻ നിർബന്ധിക്കുമായിരുന്നു

വിളക്കുകൾ അണഞ്ഞു തുടങ്ങിയിരിക്കുന്നു, അടയക്കാറായി എന്ന്  റൂബൻ വന്നു പറഞ്ഞപ്പോഴാണ്‌  ഞാൻ ചുറ്റുപാടുകളെ കുറിച്ചു അറിഞ്ഞത്,

മരിയ പോയി കഴിഞ്ഞു ഹിട്ലെർ  കിളവൻ ഉയർത്തിവിട്ട പരിഭ്രാന്തി മാറി,   ഇത്ര നേരവും ഞാൻ എവിടെയായിരുന്നു ?
ബ്രസീലിൽ ? സെൻട്രൽ സ്റ്റേഷനിൽ ?

അതെ, സെൻട്രൽ സ്റ്റേഷൻ  എന്ന ബ്രസീലിയൻ സിനിമയിലെ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന്  കിട്ടിയ പത്ത്  വയസ്സുകാരനെ വിലക്കാനും  ഉപേക്ഷിക്കാനും ശ്രമിക്കുന്ന ഡോറ എന്ന വൃദ്ധയായ സ്കൂൾ ടീചെർടെ പിറകെ ആയിരുന്നു ഞാൻ   !!

എനിക്ക് ചുറ്റും ഉണ്ടായിരുന്ന എല്ലവരും പോയികഴിഞ്ഞിരുന്നു, ഹിട്ലെർ അയാളുടെ  കറുത്ത കോട്ട്  ആ കസേരയിൽ മറന്നു വച്ചിരിക്കുന്നു

ഞാൻ റോഡിലേക്കിറങ്ങി , പുറത്ത്  വല്ലാത്ത നിശബ്ധത ആയിരുന്നു, ഇത്   റമദാനിലെ 27 ആം രാവാണ്‌, കുറച്ചു മുന്നേ വരെ വീശിയടിച്ച്ചിരുന്ന പൊടിക്കാറ്റ്  നിലച്ചിരിക്കുന്നു പഴുത്ത  കുലകൾ നിറഞ്ഞ് നിന്ന പനകളുടെ ഓലകൾ പോലും ഇപ്പോൾ അനങ്ങുന്നില്ല.പറഞ്ഞറിയിക്കാനആകാത്ത കുളിർമയും നിശബ്ധതയും ആ
രാത്രിക്കുള്ളതുപോലെ എനിക്ക്  തോന്നി,  ഇത് തന്നെ ആയിരിക്കാം ലൈലാത്തുൾ ഖ്വാടിർ അഥവാ Night of power, സർവ ചരാചരങ്ങളും സുഖമായും സ്വോസ്തമായും ഇരിക്കുമെന്ന് പറയപ്പെടുന്ന രാത്രി, ലോകമെങ്ങുമുള്ള വിശ്വോസികൾ, സ്വോർഗവാതിൽ തുറക്കുന്നതും കാത്തു പ്രാർത്ഥനനിരതമാകുന്ന രാത്രി, ഞാൻ പതിവുപോലെ അകാരണമായ അസ്വോസ്തതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ആഴ്ച്ചയോന്നു കഴിഞ്ഞു കാണും, ഒരു ചെറിയ അവധിക്കു നാട്ടിലേക്ക് പോകാൻ അബുദാബി എയർ പോർട്ടിലെ എമിഗ്രഷൻ കഴിഞ്ഞു അലസമായി ഗേറ്റിലെക്കു  നടക്കുപോഴാണ്  ചുവന്ന നീളൻ ഗൌണിട്ട മരിയ എനിക്ക്  നേരെ നടന്നടുത്തത് ,
ചായം തേയ്ക്കാത്ത ചുണ്ടുകളിൽ ചിരി വരുത്തി അവൾ ചോദിച്ചു, "നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ ,കൊയ്‌ലുവിന്റെ മരിയ "

"തീർച്ചയായും !! മരിയ എവിടെക്കാണ്‌ ഇത്ര തിരക്കിട്ട്  ?"
ഗേറ്റ്  നമ്പർ 2 0, അവിടെ എന്റെ റിയോ  വിലെക്കുള്ള ഫ്ലൈറ്റ്  കാത്തു കിടക്കുന്നു "
"എന്തെ തിരിച്ചു പോവുകയാണോ?" ഞാനും  അവൾക്കൊപ്പം 20 -ആം ഗേറ്റ് വരെ നടന്നു

"ഞാൻ പണം കണ്ടെത്ത്തിയപ്പോഴേക്കും വയ്കി പോയിരുന്നു , ആ കിളവി എന്റെ മകനെ ആർക്കോ വിറ്റുഇപ്പോൾ കുറച്ചു പണം കിട്ടിയിട്ടുണ്ട് ,ഇനി അവനെ കണ്ടുപിടിക്കണം, തിരിച്ചു വാങ്ങണം"  മരിയ ഒന്നു നിശൊസിച്ചു

20 -ആം  ഗേറ്റ്  എത്തിയിരിക്കുന്നു, അവൾ  ഒരു  ഹസ്തദാനത്തിനൊപ്പം ഗുഡ് ബൈ പറഞ്ഞ് ആൾക്കൂട്ടത്തിൽ മറഞ്ഞു , അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു .

പെട്ടന്ന്  അവൾ ആൾക്കൂട്ടത്തിൽ നിന്ന്  പ്രത്യക്ഷപെട്ട്   വന്ന്  എന്നോട് പറഞ്ഞു ,

"എനിക്കും പേപ്പർ ബാക്ക് കോപ്പി കൾ അടുക്കി വച്ച അലമാരകൾക്കിടയിലൂടെ, പുസ്തകങ്ങളുടെ ഗന്ധം ശൊസ്വിച്ച് നടക്കാനായിരുന്നു ഇഷ്ടം,  രാത്രിക്ക് വില പേശാതെ കൊയ്‌ലുവിനെവിമർശിക്കാനായിരുന്നു താൽപര്യം പക്ഷെ......"

പറഞ്ഞത്  മുഴുവിക്കാതെ മരിയ നടന്നകന്നു,കൊയ്‌ലുവിനെ വായിക്കുന്നത്  എനിക്കിഷ്ടമല്ലെങ്കിലും  അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കാണുമ്പോൾ  ഞാൻ, ഇപ്പൊഴും അതിൽ മരിയെ തിരയുന്നു.



Thursday, August 1, 2013

വയ്കുന്നേരങ്ങൾ

കനൽ,മഴയിലാളാൻ മടിച്ച,
ചിതയിലെക്കെന്നെ
യെടുക്കുംമ്പോഴേ
നീ അറിഞ്ഞുള്ളു
പൂവ് പോലെ മൃദുലയായിരുന്നു
ഞാനെന്നു.

ഉദകം കഴിഞ്ഞ് ,
ഉള്ളം നനഞ്ഞപ്പോഴെ
നീ പറഞ്ഞുള്ളൂ
പുഴപോലെ
ആർദ്ര യായിരുന്നു
ഞാനെന്നു

എന്റെ മുഖം പതിഞ്ഞ
കണ്ണാടിയിലിന്നെന്നെ
തിരയുമ്പോഴെ
നീ ഓർത്തു പോകുന്നുള്ളൂ
നമ്മളെന്നും
ബിംബവും
പ്രതിബിംബവും
പോലെ, തൊട്ടറിയാൻ
പറ്റാത്ത ദൂരത്തായിരുന്നെന്നു

ഇത്
വല്ലാതെ  വൈകിയ,
വയ്കുന്നേരത്തെ നിൻറെ ചിന്തകൾ ;
ഇനിയൊരു,
പുലരിയുമില്ലെന്നെന്റെ
ഓർമപെടുത്തലുകൾ